പള്ളികളിൽ നിന്ന് സാമ്പത്തിക സഹായം തേടി അതുകൊണ്ട് ജീവിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ സംഭാവന കിട്ടിയ പണം വീതം വയ്ക്കുന്നതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് സ്റ്റാൻലി സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയത്. പതിവായി കത്തി കൈവശം സൂക്ഷിക്കുന്ന സ്വഭാവക്കാരനായിരുന്നു ഇദ്ദേഹമെന്നും പല കുത്തുകേസുകളിലും പ്രതിയാണെന്നും പൊലീസ് പറയുന്നു.
Also Read- നടൻ കുഞ്ചാക്കോ ബോബനെതിരെയുണ്ടായ വധശ്രമം: പ്രതിക്ക് ഒരുവർഷം തടവ്
സ്ഥിരമായി എവിടെയും താമസിക്കുന്ന സ്വഭാവമില്ലാത്തതിനാലും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാലും പ്രതിയെ കണ്ടെത്തുക എളുപ്പമായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. 26നായിരുന്നു സൃഹൃത്തിനെ ഇയാൾ കുത്തിക്കൊന്നത്.
advertisement
നടന്‍ കുഞ്ചാക്കോ ബോബനു നേരേ ഒക്ടോബര്‍ അഞ്ചിന് രാത്രിയായിരുന്നു എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിൽ വച്ച് വധശ്രമം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
