പെൺകുട്ടിയുടെ മാതാവിന്റെ ഫോണിലെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് പ്രതി നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നത്. 2024 മുതൽ ലൈംഗിക ഉദ്ദേശ്യത്തോടെ പെൺകുട്ടിയെ പിന്തുടരുകയും മോശമായി സംസാരിക്കുകയും ചെയ്തതായാണ് പരാതി. പെൺകുട്ടിയുടെ സഹോദരിയുടെ ഫോട്ടോകൾ കൈക്കലാക്കിയ പ്രതി, അവ ഫെയ്‌സ്ബുക്കിലും യുട്യൂബിലും പ്രചരിപ്പിക്കുമെന്നും കുടുംബത്തെ ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
കുടുംബത്തിന്റെ പരാതിയിൽ ഐ.ടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേണിച്ചിറ ഇൻസ്‌പെക്ടർ രാജീവ് കുമാർ, എ.എസ്.ഐ ദിലീപ് കുമാർ, സി.പി.ഒമാരായ അജിത്, ജിഷ്ണു, ശിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സിബിനെ റിമാൻഡ് ചെയ്തു.
advertisement
Location :
Wayanad,Kerala
First Published :
Feb 09, 2026 10:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്ത ആലപ്പുഴ സ്വദേശി പിടിയിൽ
