പ്ലസ്ടുവിനു പഠിക്കുന്ന വിദ്യാർത്ഥിനിക്ക് ഇടയ്ക്കിടെ തലചുറ്റലുണ്ടാകുന്നത് മാനസിക സമ്മർദമാണെന്ന് പറഞ്ഞ് ബന്ധുക്കളിൽ ഒരാളാണ് ഇയാളുടെ അടുക്കൽ ചികിത്സയ്ക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പെൺകുട്ടി ഇയാളുടെ കീഴിൽ ചികിത്സയിലാണ്.
Also Read- വീട്ടില്‍ അതിക്രമിച്ചു കയറി പ്രാവിനെ കൊന്ന കേസിലെ പ്രതി പൊലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി പറന്നു
advertisement
മുത്തശ്ശിക്കൊപ്പമാണ് പെൺകുട്ടി ക്ലിനിക്കിലെത്തിയത്. പെൺകുട്ടിയോട് തനിയെ സംസാരിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഈ സമയത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മനോരോഗ വിദഗ്ധൻ എന്ന് അവകാശപ്പെട്ടാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. രോഗികളോട് മോശമായി പെരുമാറിയതിന് തൃശൂരിലും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നതായി റിപ്പോർട്ടുണ്ട്.
