TRENDING:

സ്റ്റേഡിയത്തിലെ ശുചിമുറിയിൽ യുവതിയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി; പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിംഗ്

Last Updated:

ബെംഗളൂരു കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലെ ശുചിമുറിയിൽ വെച്ച് 32കാരിയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ബ്ലാക്ക് മെയിൽ ചെയ്തതായി പരാതി. വനിതാ ത്രോബോൾ ആൻഡ് ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരു കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വനിതാ ത്രോബോൾ ആൻഡ് ക്രിക്കറ്റ് ടൂർണമെന്റിനിടെ 32 വയസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ ശുചിമുറിയിൽ വെച്ച് രഹസ്യമായി പകർത്തിയതായി പരാതി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതനായ ഒരാൾ പണം ആവശ്യപ്പെട്ട് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യുന്നതായാണ് റിപ്പോർട്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

യലഹങ്ക സ്വദേശിയായ യുവതി ഫെബ്രുവരി 6 മുതൽ 8 വരെ നടന്ന ടൂർണമെന്റിന്റെ രണ്ടാം ദിവസമാണ് ഈ ദുരനുഭവത്തിന് ഇരയായത്. ഫെബ്രുവരി 13ന് ഇവർ സൈബർ ക്രൈം പോലീസിനെ സമീപിച്ച് ഔദ്യോഗികമായി പരാതി നൽകി. വനിതാ ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് യുവതി പരാതിയിൽ പറയുന്നു.

പ്രതി ആദ്യം യുവതിയുടെ സുഹൃത്തിനെയാണ് ഇൻസ്റ്റാഗ്രാം വഴി ബന്ധപ്പെട്ടത്. സുഹൃത്തിന്റെ അക്കൗണ്ട് യുവതിയുടേതാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതി സന്ദേശമയച്ചത്. വീഡിയോകളെയും ചിത്രങ്ങളെയും കുറിച്ച് അറിഞ്ഞ സുഹൃത്ത് ഉടൻ തന്നെ വിവരം യുവതിയെ അറിയിക്കുകയായിരുന്നു.

advertisement

ഇതിനെത്തുടർന്ന്, പ്രതി യുവതിയെ നേരിട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങി. പണം നൽകണമെന്നും സ്വകാര്യ വീഡിയോ കോളുകൾ ചെയ്യണമെന്നും ആവശ്യപ്പെട്ട ഇയാൾ, വഴങ്ങിയില്ലെങ്കിൽ കൂടുതൽ സ്വകാര്യ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. സുഹൃത്തിനെയും ബ്ലാക്ക് മെയിൽ ചെയ്തതിനാൽ, ഇതിൽ യഥാർത്ഥ ലക്ഷ്യം ആരെയായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കോറമംഗലയിലെ ഹോട്ടലിലും സമാനമായ സംഭവം

കഴിഞ്ഞ വർഷവും സമാനമായ ഒരു സംഭവം കോറമംഗലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഏപ്രിൽ 25ന് ഒരു പ്രമുഖ ഭക്ഷണശാലയിലെ ശുചിമുറിയിൽ വെച്ച് തന്റെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയതായി ഒരു യുവതി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.

advertisement

ഭിത്തിയിലെ വിടവിനുള്ളിൽ ഒളിപ്പിച്ച നിലയിലുള്ള മൊബൈൽ ഫോൺ യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ മാനേജറെ വിവരം അറിയിച്ചെങ്കിലും പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് ഇവർ പോലീസിനെ വിളിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുറ്റവാളിയെ കണ്ടെത്തുകയും അയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായാണ് അയാൾ അവകാശപ്പെട്ടത്.

റീജിയണൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഹോട്ടൽ ജീവനക്കാർ നിയമനടപടികളിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതായും യുവതി ആരോപിച്ചു. പിന്നീട് 'ആനന്ദ് സ്വീറ്റ്സ് ആൻഡ് സേവറീസ്' എന്ന സ്ഥാപനം സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

advertisement

Summary: A 32-year-old woman from Yelahanka was victimized by a privacy breach at the Koramangala Indoor Stadium during a Women’s Throwball and Cricket (WTC) tournament held in February. The victim discovered she had been secretly filmed in the stadium's restroom after an anonymous individual contacted her friend on Instagram, mistakenly identifying the account as the victim's.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്റ്റേഡിയത്തിലെ ശുചിമുറിയിൽ യുവതിയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി; പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിംഗ്
Open in App
Home
Video
Impact Shorts
Web Stories