അതിക്രമം നടക്കുമ്പോൾ സഹായത്തിനായി യുവതി ഉറക്കെ നിലവിളിച്ചെങ്കിലും രക്ഷിക്കാൻ തയ്യാറാകാതെ സമീപത്തുണ്ടായിരുന്നവർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു.
പ്രതികളെ തടയുന്നതിന് പകരം നാട്ടുകാർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയാണ് ചെയ്തത്. യുവതിയുടെ നിലവിളി ശക്തമായതോടെ പ്രതികൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടത്. എന്നാൽ, പിന്നീട് പൊലീസ് ഇവരെ പിടികൂടുകയും ചെയ്തു.
സംഭവത്തിൽ മാർച്ച് 27-ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. അശോക് യാദവ്, മാതൃ മഹാതോ (നവനീത് കുമാർ) എന്നീ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. നിലവിൽ പ്രതികൾ റിമാൻഡിലാണ്.
advertisement
ഒളിവിലുള്ള മൂന്നാം പ്രതി രവികാന്ത് കുമാറിനെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Location :
Patna,Bihar
First Published :
Apr 01, 2026 5:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബീഹാറിൽ യുവതിക്ക് നേരെ പരസ്യമായ ബലാത്സംഗശ്രമം; ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ
