TRENDING:

വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനു 2,000 രൂപ കൈക്കൂലി; പന്തളം നഗരസഭ മുൻ റവന്യു ഇൻസ്‌പെക്ടർക്ക് 7 വർഷം തടവ്

Last Updated:

2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ പന്തളം നഗരസഭയിലെ മുൻ റവന്യു ഇൻസ്‌പെക്ടർക്ക് കഠിനതടവ്. കൈപ്പട്ടൂർ സ്വദേശി റെജി ജോർജിനെയാണ് കൊല്ലം വിജിലൻസ് കോടതി ഏഴ് വർഷം തടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
News18
News18
advertisement

പന്തളം സ്വദേശിയായ പരാതിക്കാരൻ തന്റെ കുടുംബസ്വത്തിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. ഇത് ശരിയാക്കി നൽകുന്നതിനായി റെജി ജോർജ് 30,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിജിലൻസിനെ വിവരമറിയിച്ച പരാതിക്കാരൻ റെജി ജോർജിന് 2,000 രൂപ നൽകുന്നതിനിടെ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രണ്ട് വകുപ്പുകളിലായാണ് പ്രതിക്ക് ഏഴ് വർഷം തടവ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. മോഹിത് സി.എസ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസ് പത്തനംതിട്ട യൂണിറ്റ് മുൻ ഡിവൈഎസ്പി പി.ഡി. ശശിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനു 2,000 രൂപ കൈക്കൂലി; പന്തളം നഗരസഭ മുൻ റവന്യു ഇൻസ്‌പെക്ടർക്ക് 7 വർഷം തടവ്
Advertisement
Open in App
Home
Video
Impact Shorts
Web Stories