മരിച്ച ദിവസം രാത്രി 7.30 വരെ മനോജ് വീട്ടിൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇരുമ്പനത്ത് മനോജിന് സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ല. അതുകൊണ്ടു തന്നെ അവിടേക്ക് പോകേണ്ട ആവശ്യവുമില്ലെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.
കുറച്ചുകാലം മുമ്പ് വരെ കടുത്ത മദ്യപാനി ആയിരുന്നെങ്കിലും അടുത്തിടെയായി ഈ ശീലം പൂർണമായി ഉപേക്ഷിച്ചിരുന്നതായി മനോജിന്‍റെ സഹോദരൻ ബാബു പറയുന്നു. വെള്ളിയാഴ്ച രാത്രി വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ടീഷർട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്. മനോജ് രാത്രി വൈകിയിട്ടും തിരിച്ചെത്താതായതോടെ പൊലീസിൽ പരാതി നൽകിയിരുന്നതായും ബാബു പറയുന്നു.
advertisement
മനോജിന്‍റെ മൃതശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ശരീരത്തിലും തലയിലും മുറിവുകളുണ്ട്. എന്നാൽ ഇത് വീഴ്ചയുടെ ഫലമായി ഉണ്ടായതാകാമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്താനായിട്ടില്ല. ഹൃദയത്തില്‍ ഏതാനും ബ്ലോക്ക് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉറപ്പിച്ച് പറയുന്നില്ല. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുമ്പോള്‍ മരണകാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
വീടുകളിലെ വരാന്തയിലും ഭിത്തിയിലും ചോരത്തുള്ളികൾ; ഭീതിയോടെ വയനാട്ടിലെ ഒരു ഗ്രാമം
വയനാട് മാനന്തവാടി നാലാംമൈൽ ചുള്ളിയാട്ടുകുന്നിലെ പതിനാറോളം വീടുകളുടെ വരാന്തയിലും മുൻഭാഗത്തെ ഭിത്തിയിലും ചോരത്തുള്ളികൾ കണ്ടെത്തിയത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. വീട്ടിൽ ചോരത്തുള്ളികൾ കണ്ടവർ അത് കഴുകി കളഞ്ഞിരുന്നു. തുടർന്നാണ് പരിസരത്തെ എല്ലാ വീട്ടുകാർക്കും ഇതേ അനുഭവമുള്ളതായി ഒരോ വീട്ടുകാരും അറിയുന്നത്.
Also Read- സ്ത്രീകളെ അപഹസിച്ച് പ്രാങ്ക് വീഡിയോ; അശ്ലീല ചേഷ്ടകൾ കാട്ടിയ യൂട്യൂബർ അറസ്റ്റിൽ
ഇതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മാനന്തവാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചോര തുള്ളികളുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം വന്നതിനു ശേഷം കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശവാസികളെ ഭയപ്പെടുത്താനായി ആരോ മന:പൂർവ്വം ചെയ്തതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തൽ.
എന്നാൽ ചോരത്തുള്ളികൾ കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്. രാത്രിയിൽ ലൈറ്റുകൾ കെടുത്താതെ ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന അവസ്ഥയിലാണ് നാട്ടുകാർ. വൈകുന്നേരമായാൽ കുട്ടികളെ പുറത്തു വിടാറില്ല. രക്ത പരിശോധനയുടെ ഫലം വന്നാൽ ദുരൂഹത മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
