ഓരോ സ്ഥലത്തും വ്യത്യസ്ത പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ദാസ് ബാബു, ബാബു, സുന്ദരൻ, രാജൻ, വിജയൻ എന്നിങ്ങനെ ഒട്ടേറെ വ്യാജ പേരുകൾ ഇയാൾ ഉപയോഗിച്ചിരുന്നു. വിധവകളെയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെയും കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രധാന തട്ടിപ്പ്. ഇത്തരം സ്ത്രീകളെ വശീകരിച്ച് വിവാഹം കഴിക്കുകയും തുടർന്ന് അവർക്കൊപ്പം വാടക വീടെടുത്ത് താമസിച്ച് മോഷണം ആസൂത്രണം ചെയ്യുകയുമാണ് ഇയാളുടെ രീതി.
താമസിക്കുന്ന വീടിന് പരിസരത്തുള്ള ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തി മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്. മോഷണം കഴിഞ്ഞാൽ താമസം മാറ്റി അടുത്ത നഗരത്തിലേക്ക് കടക്കും. പിടിച്ചുപറി, മോഷണം, വിവാഹതട്ടിപ്പ് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ നേരത്തെ ശിക്ഷ അനുഭവിക്കുകയും ജയിൽ ചാടാൻ ശ്രമിക്കുകയും ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു. വയോധികയുടെ മാല കവർന്ന കേസിലെ അന്വേഷണത്തിനിടെ ശാസ്ത്രീയമായ നീക്കങ്ങളിലൂടെയാണ് വട്ടിയൂർക്കാവ് പോലീസ് ഇയാളെ വലയിലാക്കിയത്.
advertisement
