TRENDING:

Drug Seized | തിരുവനന്തപുരത്ത് നിന്ന് അയച്ചത് ജൈവവളം; മാലിയില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന്

Last Updated:

ജൈവവളം എന്ന പേരിലാണ് മാലിയിലേക്ക് മയക്കുമരുന്ന് വിമാനത്തില്‍ കടത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരത്ത് (Thiruvananthapuram) നിന്ന് വിമാനത്തില്‍ കടത്തിയ വന്‍ മയക്കുമരുന്ന് ശേഖരം മാലിയില്‍ (Mali) പിടികൂടി.  വലിയ അളവിലുള്ള ഹാഷിഷ് ഓയിലാണ് മാലി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്.
advertisement

ജൈവവളം എന്ന പേരിലാണ് മാലിയിലേക്ക് മയക്കുമരുന്ന് വിമാനത്തില്‍ കടത്തിയത്. ഹാഷിഷ് ഓയില്‍ അടങ്ങിയ പാഴ്‌സല്‍ അയച്ചത് തിരുവനന്തപുരത്ത് നിന്നാണ്. തിരുവനന്തപുരം നഗരത്തിലെ വീടിന്റെ മേല്‍വിലാസമാണ് പാഴ്‌സലില്‍ ഉള്ളത്.  കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് ആണ് തിരുവനന്തപുരം വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തിയത്.

കണ്ണൂരിലേക്ക് കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസ്; മൂന്നു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരിലേക്ക് കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി പിടിയില്‍(Arrest). പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മരക്കാര്‍ക്കണ്ടി സ്വദേശി സി സി അന്‍സാരി, ഭാര്യ ഷബ്‌ന , പുതിയങ്ങാടി സ്വദേശി സി എച്ച് ശിഹാബ് എന്നിവരാണ് പോലീസിന്റെ(Police) വലയിലായത് .

advertisement

രണ്ടുമാസം മുന്‍പ് കണ്ണൂര്‍ സിറ്റി സെന്റ്റില്‍ വച്ച് അന്‍സാരിയെയും ശബ്‌നയുടെ അനുജനെയും മയക്കുമരുന്നുമായി എക്‌സൈസ് പാര്‍ട്ടി പിടികൂടിയിരുന്നു. കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രതികള്‍ നേരത്തെ അറസ്റ്റിലായ നിസ്സാമില്‍ നിന്ന് എം ഡി എം എ, എല്‍ എസ് ഡി , കൊക്കെയിന്‍, എന്നീ മയക്കുമരുന്നുകള്‍ വാങ്ങി കണ്ണൂരില്‍ വില്‍പ്പന നടത്തുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമായിട്ടുള്ളത്.

കഴിഞ്ഞ മാര്‍ച്ച് ഏഴിന് കണ്ണൂരിലേക്ക് പാര്‍സലായി തുണിത്തരങ്ങള്‍ എന്ന് കാണിച്ചു ബംഗ്ലുരുവില്‍ നിന്ന് 2കിലോ വരുന്ന എം ഡി എം എ അടക്കമുള്ള ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത് പോലീസ് കയ്യോടെ പിടികൂടിയിരുന്നു. പാര്‍സല്‍ കൈപ്പറ്റാന്‍ എത്തിയ ദമ്പതികളായ ബള്‍ക്കീസ് - അഫ്‌സല്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

advertisement

 Also Read- രാത്രി സിനിമ കണ്ടു മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; നാല് പേര്‍ പിടിയില്‍

ബള്‍ക്കീസിന്റെ അടുത്ത ബന്ധുവായ നിസാമാണ് മയക്കുമരുന്നു കടത്തിന്റെ മുഖ്യ ആസൂത്രകന്‍. ബള്‍ക്കീസിനെയും അഫ്‌സലിനെയും ചോദ്യം ചെയ്തതില്‍ നിന്നാണ് നിസാമിന്റെ പങ്കാളിത്തം വ്യക്തമായത്. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് അന്‍സാരി - ഷബ്‌ന ദമ്പതികളുടെ പങ്ക വ്യക്തമായത് എന്ന് പോലീസ് പറയുന്നു. ഇതോടെ കേസ്സുമായി ബന്ധപ്പെട്ട് 6 പേര്‍ പിടിയിലായി.

advertisement

പ്രതികളുടെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ പ്രതിദിനം 20000 മുതല്‍ 40000 രൂപ വരെ എത്തുന്നതായി കണ്ടെത്തി. നിസ്സാം ഒരു ദിവസം തന്നെ ഒരു ലക്ഷത്തോളം രൂപയുടെ ഇടപാട് നടത്തുന്നതായും കണ്ടെത്തി. പിടിയിലായ ഷബ്‌ന പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ മയക്കുമരുന്ന് കടത്തുമായി തനിക്ക് ബന്ധമില്ല എന്ന് ആവര്‍ത്തിച്ച് അലമുറയിട്ട് കരഞ്ഞു.

മയക്കുമരുന്ന് വ്യാപാരത്തില്‍ വന്‍ റാക്കറ്റ് തന്നെ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണര്‍ പി പി സദാനന്ദന്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിസ്സാം മയക്കുമരുന്നു വില്‍പ്പനയുടെ സൗകര്യത്തിന് വേണ്ടി അന്‍സാരിയെയും ശബ്‌നയെയും ഈ കേസില്‍ നേരത്തെ പോലീസ് പിടികൂടിയ ബല്‍ക്കീസ് ആദ്യം താമസിച്ചിരുന്ന വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Drug Seized | തിരുവനന്തപുരത്ത് നിന്ന് അയച്ചത് ജൈവവളം; മാലിയില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന്
Open in App
Home
Video
Impact Shorts
Web Stories