കൗണ്‍സലര്‍ ഇക്കാര്യം ഉടൻതന്നെ സ്കൂളിലെ പ്രധാന അധ്യാപകനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകൻ അമ്പലവയല്‍ പൊലീസില്‍ പരാതി നൽകി.
ഇതോടെ പൊലീസ് സ്കൂളിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിനുശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇക്കാര്യം അറിഞ്ഞതിന് പിന്നാലെ പെൺകുട്ടിയുടെ മാതൃസഹോദരൻ ഒളിവിൽ പോകുകയായിരുന്നു. പൊലീസ് പ്രതിയുടെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല.
Also Read- ‘ലൈംഗിക പീഡനക്കേസ് പ്രതികളെ സംരക്ഷിച്ചു’; പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ
advertisement
ഇയാൾ വയനാട് ജില്ല വിട്ടു പോയിട്ടില്ലെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയുടെ ഫോൺ സ്വിച്ച് ഓഫാണ്. പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാണെന്ന് പൊലീസ് പറയുന്നു. പ്രതി പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.