നേരത്തെ 10000 രൂപ ഇതേ കരാറുകാരനില്‍ നിന്ന് സോമന്‍ വാങ്ങിയിരുന്നു. വീണ്ടും 10000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെ കരാറുകാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഓഫീസില്‍വെച്ച് ഇയാളില്‍നിന്നും പണം വാങ്ങി പേഴ്‌സിലേക്ക് വെക്കുന്നതിനിടെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി സോമനെ പിടികൂടിയത്. കോട്ടയം വിജിലന്‍സ് എസ്.പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.
advertisement
2500 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റിന്റെ വീട്ടിൽ നിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തു
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. നേരിട്ട് പണം വാങ്ങുന്നതിന് പുറമേ ഗൂഗിൾ പേ വഴി മാത്രം 2,85,000 രൂപ ഇയാൾ പല കോൺട്രാക്ടർമാരിൽ നിന്ന് വാങ്ങി. തിരുവല്ല നിരണത്ത് ആഡംബര വീടും ഇയാൾ അടുത്തിടെ വെച്ചിരുന്നതായി വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരത്ത് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായി കെ കെ സോമന് സർക്കാർ സ്ഥാനക്കയറ്റം നൽകിയിരുന്നു. കോട്ടയത്ത് നിന്ന് വിടുതൽ വാങ്ങി പോകേണ്ട അവസാന ദിവസമാണ് കൈക്കൂലി വാങ്ങുന്നതിന് ഈ ഉന്നത ഉദ്യോഗസ്ഥൻ പിടിയിലാകുന്നത്.