ലോറിയുടെ ഒരു ഭാഗത്ത് ഉള്ളിച്ചാക്കുകള്‍ അടുക്കി വെച്ച് മറുവശത്താണ് ബോക്‌സുകളിലാക്കി സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. രാവിലെ നടത്തിയ വിശദമായ പരിശോധനയിലാണ് ബോക്‌സുകളില്‍ സ്‌ഫോടകവസ്തുക്കളാണെന്ന് സ്ഥിരീകരിച്ചത്. ലോറിയിൽ നിന്ന് 10,500 ലധികം ജലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റണേറ്ററുകൾ, വയറുകൾ എന്നിവ അടങ്ങിയ 245 ഓളം പെട്ടികൾ പോലീസ് കണ്ടെടുത്തു. ഇവ ക്വാറികളിലോ മറ്റോ ഉപയോഗിക്കാന്‍ വേണ്ടി അനധികൃതമായി എത്തിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പ്രതികളെ കണ്ടെത്താനായി അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
advertisement
രണ്ട് ദിവസം മുൻപ് സമാന രീതിയിൽ പാലക്കാട് ദേശീയ പാതയിൽ നിന്നും വൻ സ്‌ഫോടക ശേഖരം പിടികൂടിയിരുന്നു. പിക്കപ്പ് വാനിൽ തണ്ണിമത്തൻ ആണെന്ന വ്യാജേനയാണ് സ്‌ഫോടകവസ്തുകൾ കടത്താൻ ശ്രമിച്ചത്. തമിഴ്‌നാട്ടിലെ ധാരാപുരത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് മെഡിക്കൽ കോളേജിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. വാഹനത്തിൽ പരിശോധന നടത്തിയപ്പോൾ തണ്ണിമത്തൻ ചാക്കുകൾക്ക് താഴെ രഹസ്യമായി സൂക്ഷിച്ച നിലയിൽ നൂറിലധികം പെട്ടികൾ കണ്ടെത്തുകയായിരുന്നു. ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളുമാണ് പെട്ടി കൾക്കുള്ളിൽ നിന്ന് കണ്ടെടുത്തത്.
