ജൂൺ 29 ഞായറാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പൊലീസ് പറയുന്നതനുസരിച്ച് ചിദംബരത്ത് പലചരക്ക് കട നടത്തുന്ന നടരാജന്റെ മകൻ മണികണ്ഠൻ തന്റെ ബിസിനസ്സ് വികസിപ്പിക്കുന്നതിനായി പളനിസാമി എന്ന പണമിടപാടുക്കാരനിൽ നിന്നും 6 ലക്ഷം രൂപ വായ്പ പോലെ വാങ്ങുന്നു. പലിശ പലതവണ തിരിച്ചടക്കാൻ വൈകിയതോടെ പളനിസാമി അച്ഛനെയും മകനെയും ഭീക്ഷണിപ്പെടുത്താൻ തുടങ്ങി. സുരക്ഷയെ ഭയന്ന് മണികണ്ഠനും നടരാജനും വീട്ടിൽ നിന്ന് ഓടിപ്പോയി അയൽനാടായ മയിലാടുതുറൈ ജില്ലയിലെ സിർകാഴിയിൽ അഭയം തേടി.
advertisement
സംഭവം നടക്കുന്ന ദിവസം ധനകാര്യ സ്ഥാപനവുമായി ബന്ധമുള്ള ഒരു സംഘം ഇരുവരെയും പിന്തുടർന്ന് എത്തുകയും പിതാവിനെ തട്ടിക്കൊണ്ടുപോവുകയും ആയിരുന്നു. തുടർന്ന് അക്രമികൾ നടരാജനെ ക്രൂരമായി ഉപദ്രവിക്കുകയും കൈയിലെ രണ്ട് വിരലുകൾ മുറിച്ച് മാറ്റുകയും ചെയ്തു. നടരാജന്റെ മകളുടെ പ്രതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഉടൻ തന്നെ ഇയാളെ കണ്ടെത്തുകയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് കുടുതൽ അന്വേഷണം നടത്തി വരികയാണെന്ന് അറിയിച്ചു.