രണ്ട് പെൺകുട്ടികൾ ജനിച്ചതിനുശേഷം ഫർഹത്ത് ഇതിനുമുമ്പ് രണ്ട് തവണ കൂടി ഗർഭിണിയായിരുന്നു. എന്നാൽ ജനിക്കാൻ പോകുന്നത് പെൺകുഞ്ഞായിരിക്കുമെന്ന് സംശയിച്ച് അസറുദ്ദീൻ ഓരോ തവണയും ഫർഹത്തിനെ നിർബന്ധിപ്പിച്ച് ഗർഭച്ഛിദ്രം നടത്തിപ്പിച്ചു.
നാല് വർഷത്തിന് ശേഷം ഫർഹത്ത് വീണ്ടും ഗർഭിണിയായപ്പോൾ ഇതേ കാരണം പറഞ്ഞ് ഗർഭം അലസിപ്പിക്കാൻ ഇയാൾ സമ്മർദ്ദം ചെലുത്തി. എന്നാൽ ഫർഹത്ത് അതിന് വിസമ്മതിച്ചതോടെ, താൻ ജോലി ചെയ്യുന്ന സ്വിമ്മിംഗ് പൂളിലേക്ക് ഭാര്യയെയും മക്കളെയും കൊണ്ടുപോയി വെള്ളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇതൊരു അപകടമാണെന്ന് വരുത്തിത്തീർക്കാനും ഇയാൾ ശ്രമിച്ചു.
advertisement
സംഭവത്തിൽ സംശയം തോന്നിയ ഫർഹത്തിന്റെ പിതാവ് നൽകിയ പരാതിയിയിൽ പോലീസ് അസറുദ്ദീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
