TRENDING:

Wife Swapping | 5000 ഗ്രൂപ്പ് അംഗങ്ങൾ, വിവാഹം കഴിഞ്ഞ് ഒരു വർഷം ആകാത്തവരും 20 വർഷം കഴിഞ്ഞവരും അംഗങ്ങൾ; പങ്കാളിയെ കൈമാറുന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Last Updated:

കോട്ടയം സ്വദേശിനിയെ ഒൻപത് പേരാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത് എന്ന് പൊലീസ് കണ്ടെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പങ്കാളികളെ കൈമാറ്റം ചെയ്ത് ലൈംഗിക പീഡനത്തിന് (Sexual Abuse) ഇരയാകുന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.  വിവിധ സോഷ്യൽ  പ്ലാറ്റ്ഫോം വഴിയാണ്  ലൈംഗിക കച്ചവടം നടന്നത് എന്ന് കറുകച്ചാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.  ഏഴു ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് പങ്കാളികളെ കൈമാറിയിരുന്നത് (Wife Swapping). ഈ ഗ്രൂപ്പുകളിൽ ആയി 5000 അംഗങ്ങൾ ഉണ്ടായിരുന്നുവെന്നും പോലീസ് (Kerala Police) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ കല്യാണം കഴിഞ്ഞ് 20 വർഷം ആയവരും ഉള്ളതായി പൊലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായി. കല്യാണം കഴിഞ്ഞ് ഒരു വർഷം ആകുന്നതിനു മുൻപ് തന്നെ പങ്കാളികളെ കൈമാറ്റം ചെയ്യാൻ താല്പര്യം കാണിച്ച് ഗ്രൂപ്പുകളിൽ എത്തിയവരും പങ്കാളികളെ കൈമാറിയവരും ഉണ്ടെന്ന് പൊലീസ് പറയുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സംസ്ഥാനവ്യാപകമായ അന്വേഷണത്തിലാണ് പൊലീസ് നേതൃത്വം നൽകുന്നത്. നിലവിൽ കൊല്ലം ആലപ്പുഴ എറണാകുളം കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ് കേസിൽ അറസ്റ്റിലായത്. കോട്ടയം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കറുകച്ചാൽ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.  കോട്ടയം സ്വദേശിനിയെ ഒൻപത് പേരാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത് എന്ന് പൊലീസ് കണ്ടെത്തി. ഇതിൽ ആറു പേരും പോലീസിന്റെ പിടിയിലായി.  പിടിയിൽ ആകാനുള്ള മൂന്നുപേരിൽ ഒരാൾ സൗദിയിലേക്ക് കടന്നു എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ കൊല്ലം സ്വദേശിയാണ് എന്ന് പോലീസ് പറയുന്നു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നു വരുന്നതായി കറുകച്ചാൽ പോലീസ് വ്യക്തമാക്കി.

advertisement

പങ്കാളികളെ കൈമാറാത്തവരും കോട്ടയം സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ആകെയുള്ള ഒമ്പത് പ്രതികളിൽ അഞ്ചുപേർ മാത്രമാണ് പങ്കാളികളുമായി എത്തിയത്. ബാക്കിയുള്ള നാലുപേർ പങ്കാളികൾ ഇല്ലാതെ എത്തുകയായിരുന്നു. പങ്കാളികൾ ഇല്ലാതെ എത്തുന്നവരെ സ്റ്റഡ് എന്നാണ് അറിയപ്പെടുന്നത് എന്നും പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇവർ 14,000 രൂപ നൽകണമെന്നതാണ്  ഉണ്ടായിരിക്കുന്ന ധാരണ. ഇത്തരത്തിൽ നിരവധി യുവാക്കളടക്കം ഗ്രൂപ്പിൽ അംഗങ്ങൾ ആയിരുന്നു എന്ന് പോലീസ് പറയുന്നു.

സംഭവത്തിൽ കൂടുതൽ പരാതികൾ ഉയർന്നു വരുമോ എന്ന പ്രതീക്ഷയിലാണ് പോലീസ്. പങ്കാളികൾ അല്ലാത്തവർക്ക് പണം വാങ്ങി ഭാര്യമാരെ കൈമാറ്റം ചെയ്ത സംഭവം പെൺവാണിഭത്തിന് പരിധിയിൽ വരുമെന്ന് പോലീസ് വ്യക്തമാക്കി. അത്തരം വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. കൂടുതൽ ഇരകൾ പരാതി നൽകിയാൽ മാത്രമേ ബലാത്സംഗം അടക്കം ശക്തമായ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യാനാകുവെന്ന് പോലീസ് പറയുന്നു.

advertisement

Also Read- Wife Swapping | ലൈംഗിക ബന്ധത്തിന് പങ്കാളികളെ കൈമാറൽ ഗ്രൂപ്പുകളിൽ നൂറുകണക്കിന് ദമ്പതികൾ അംഗങ്ങളെന്ന് സൂചന

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗ്രൂപ്പുകളിൽ കണ്ട നമ്പറുകൾ കേന്ദ്രീകരിച്ച് പോലീസ് പരാതിക്കാരെ തപ്പിയെടുക്കാൻ ഉള്ള ശ്രമത്തിലാണ്. പലരും കുടുംബമായി കഴിയുന്നതിനാൽ തന്നെ പരാതി നൽകാൻ തയ്യാറാകുന്നില്ല എന്നാണ് പോലീസ് പറയുന്നത്. കുട്ടികൾ അടക്കമുള്ളവരുമായി വിവിധ വീടുകൾ കേന്ദ്രീകരിച്ചാണ് ലൈംഗിക വ്യാപാരം നടന്നിരുന്നത് എന്ന് പോലീസ് പറയുന്നു. അതുകൊണ്ട് തന്നെ ആർക്കും സംശയം ജനിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നില്ല എന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. ഇത്രയധികം വ്യാപകമായ ഒരു ശൃംഖലാ പ്രവർത്തിച്ചുവന്നത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രമുഖർ ഗ്രൂപ്പിൽ അംഗമാണോ എന്നതടക്കം പോലീസ് പരിശോധിച്ച് വരികയാണ്. കൂടുതൽ പരാതികൾ ലഭിച്ചാൽ അറസ്റ്റ് അടക്കമുള്ള നടപടികൾ വഴി കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പോലീസ് നീക്കം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Wife Swapping | 5000 ഗ്രൂപ്പ് അംഗങ്ങൾ, വിവാഹം കഴിഞ്ഞ് ഒരു വർഷം ആകാത്തവരും 20 വർഷം കഴിഞ്ഞവരും അംഗങ്ങൾ; പങ്കാളിയെ കൈമാറുന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
Open in App
Home
Video
Impact Shorts
Web Stories