തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗംഗമ്മയെ ഹാസനിലെ എച്ച്ഐഎംഎസ് (HIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അവർ മാർച്ച് 30ന് അർധരാത്രിയോടെ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ശ്രാവണബെലഗോള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതും വായിക്കുക: 32കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചെടുത്ത് റോഡിലുപേക്ഷിച്ചു
ഒരു വർഷം മുമ്പ് കുംഭമേള കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഉമാശങ്കറിന് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതിനുശേഷം ഇയാൾക്ക് ചില മാനസികാസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നതായും ഇടയ്ക്കിടെ അക്രമാസക്തനാകാറുണ്ടെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കാര്യവും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
advertisement
ഗ്രാമീണ മേഖലകളിൽ വിവാഹം നടക്കാത്തതിനെത്തുടർന്ന് യുവാക്കൾക്കുണ്ടാകുന്ന കടുത്ത മാനസിക സമ്മർദവും നിരാശയും ഇത്തരം അതിക്രമങ്ങളിലേക്ക് നയിക്കുന്നുവെന്നത് ഗൗരവകരമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Summary: In a tragic incident in Karnataka’s Hassan district, a 40-year-old man named Umashankar allegedly murdered his 65-year-old mother, Gangamma, over a dispute regarding his marriage. Following a heated argument on March 26, Umashankar assaulted his mother and struck her head with a stone. She succumbed to her injuries at a hospital on March 30. Investigations revealed that the accused had been dealing with mental health issues following a head injury sustained in an accident a year ago. A murder case has been registered at the Shravanabelagola police station.
