എൻ.ഐ.എയുടെ അപേക്ഷ പരിഗണിച്ച കോടതി സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഈ മാസം 21 വരെ എന്‍ഐഎ കോടതി കസ്റ്റഡിയിൽവിട്ടു. പ്രതികള്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ വ്യാജരേഖ ഉണ്ടാക്കി. ഇക്കാര്യം യു.എ.ഇ കോണ്‍സുലേറ്റോ അറ്റാഷെയോ അറിഞ്ഞിരുന്നില്ലെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ എൻ.ഐ.എ വ്യക്തമാക്കി.
You may also like:ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ; 'അപകടസ്ഥലത്ത് സരിത്തിനെ കണ്ടെന്ന് കാലാഭവൻ സോബി [NEWS]സീരിയൽ താരത്തിന് കോവിഡ് 19; പരിശോധന കൂടുതൽ പേരിലേക്ക് [NEWS] തകർച്ചയുടെ വക്കിൽ പാകിസ്ഥാനിലെ കപൂർ കുടുംബ വീട് [NEWS]
advertisement
കേസിലെ മൂന്നാം പ്രതിയുടെ പേര് ഫൈസൽ ഫരീദ് എന്ന് തിരുത്താനും എൻ.ഐ.എ അപേക്ഷ നൽകി. ഫൈസൽ ഫരീദിനു വേണ്ടി വാറണ്ട് പുറപ്പെടുവിക്കുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാകും വാറണ്ട്. ഇതിനായി അന്വേഷണസംഘം എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കി. എഫ്.ഐ.ആറിലുള്ള ഐസലിന്റെ വിലാസം തെറ്റാണെന്നും തിരുത്താന്‍ അനുവദിക്കണമെന്നുമാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടത്.