നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിന് പിന്നിൽ വലിയ ആസൂത്രണമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
സ്വർണക്കടത്തിനു വേണ്ടിയുള്ള ഗൂഡാലോചനയ്ക്കായി പ്രതികൾ പല സ്ഥലങ്ങളിലും ഒത്തുകൂടി പദ്ധതിയും തയാറാക്കി. സ്വപ്നയുടെ വീട്ടിലടക്കം 11 ഇടങ്ങളിലാണ് ഒത്തുകൂടിയതെന്നുമാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. പ്രതികൾ ഒന്നിച്ച് പങ്കെടുത്തതിൻ്റെ ദൃശ്യങ്ങൾ പിടിച്ചെടുത്ത് പരിശോധിച്ച് വരിയാണെന്നും എൻ ഐ എ വ്യക്തമാക്കുന്നു.
Gold Smuggling| എം ശിവശങ്കർ NIAക്ക് നൽകിയ മൊഴിയിൽ വൈരുദ്ധ്യം; കുരുക്കായത് കള്ളംപറഞ്ഞാല്‍ തിരിച്ചറിയുന്ന സംവിധാനം[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]അടിവസ്ത്രത്തിന് പകരം സർജിക്കൽ മാസ്ക് ധരിച്ച് സ്ത്രീകൾക്ക് മുന്നിലൂടെ ഒരാൾ; പുതിയ കാലത്തിന്റെ ചിത്രങ്ങൾ[PHOTOS]
advertisement
കെ ടി റമീസാണ് സ്വർണ്ണക്കടത്തിന് പിന്നിലെ സൂത്രധാരൻ. ഇയാൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ സന്ദീപ് നായർ വെളിപ്പെടുന്നിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി വരികയാണ്. സ്വപ്നയുടെയും സന്ദീപിൻ്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും എൻ ഐ എ കോടതിയിൽ സർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറിനെതിരെ വിണ്ടും ചോദ്യം ചെയ്യാനുള്ള ശ്രമവും എൻ ഐ എ ഊർജിതപ്പെടുത്തി. ശിവശങ്കറിനോട് തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതിനിടെ മുൻകൂർ ജാമ്യത്തിനുള്ള ശ്രമവും ശിവശങ്കർ ആരംഭിച്ചതായി വിവരമുണ്ട്.