വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കുടിക്കാൻ വെള്ളം ചോദിച്ചാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. തുടർന്ന് വീട്ടിൽ ആളില്ലെന്ന് ഉറപ്പായതോടെ യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ തുണി ഉപയോഗിച്ച് കെട്ടിയിട്ടതിന് ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്. താൻ എച്ച്ഐവി ബാധിതയെന്ന് പറഞ്ഞപ്പോൾ യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുകമ്പി കുത്തിയിറക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.
യുവതിയുടെ സഹോദരപുത്രൻ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് പത്താം ക്ലാസുകാരനായ കുട്ടി സമീപവാസികളെ ഫോണിൽ വിളിക്കുകയും അന്വേഷിക്കാൻ പറയുകയും ചെയ്തു. പിന്നാലെയാണ് നാട്ടുകാർ യുവതിയുടെ വീട്ടിലെത്തിയത്.
advertisement
ബോധരഹിതയായി കിടന്നിരുന്ന യുവതിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം സർക്കാർ ആശുപത്രിയിലേക്കും തുടർന്ന് മികച്ച ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കും മാറ്റി. യുവതി ഇപ്പോൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
