ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തർ ഓൺലൈൻ വഴി മുറികൾ ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ചതിയിൽപ്പെടുന്നത്. ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക സൈറ്റിന് സമാനമായ രീതിയിൽ നിർമ്മിച്ച വ്യാജ സൈറ്റുകൾ വഴിയാണ് പണം തട്ടിയിരുന്നത്. ഓരോ വ്യക്തിയിൽ നിന്നും തട്ടിയെടുക്കുന്ന തുക താരതമ്യേന കുറവായതിനാൽ പലരും പരാതിപ്പെടാറില്ലായിരുന്നു. എന്നാൽ ഇത്തരത്തിൽ പ്രതിയുടെ അക്കൗണ്ടിലേക്ക് എത്തിയത് ലക്ഷങ്ങളാണ്.
പ്രതിയുടെ ബാങ്ക് വിവരങ്ങൾ പരിശോധിച്ചപ്പോൾ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 97 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തിയത്. സമഗ്രമായ പരിശോധന പൂർത്തിയാകുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി കോടികൾ കടക്കുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുവായൂർ കൂടാതെ രാജ്യത്തെ മറ്റ് പ്രശസ്ത ക്ഷേത്രങ്ങളുടെ പേരിലും ഇയാൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നതായാണ് സൂചന. പ്രതിയുടെ കൂട്ടാളികളായ രാജസ്ഥാൻ, ഹരിയാന സ്വദേശികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
advertisement
