ചെയ്യാത്ത തെറ്റിന്റെ പേരിലാണ് ഇപ്പോൾ ഇങ്ങനെ അലയേണ്ടി വരുന്നത്.ആധാറു പാനുംഉപയോഗിച്ച് അറിയാത്ത ആൾക്കാർക്കായി കാർഷിക സ്വർണ വായ്പ അനുവദിക്കേണ്ടി വന്നിട്ടുണ്ട്. വടകരയിലും, മഞ്ചേരിയിലും കോഴിക്കാടും താമരശേരിയിലും സുൽത്താൻ ബത്തേരിയിലും അടൂരുമുള്ള ശാഖകളിൽ ഈ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് വേണ്ടിസ്വർണം ഈട് വെച്ചിട്ടുണ്ട്. സോണൽ മാനേജറിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്. അതേസമയം ഉയർന്ന പലിശയ്ക്ക് സ്വർണ വായ്പ വാഗ്ദാനം ചെയ്ത് സ്വകാര്യ ധനകാര്യ സ്ഥാപനം, കുറഞ്ഞ പലിശയ്ക്കായിരുന്നു ബാങ്കിൽനിന്നും കാർഷിക സ്വർണ വായ്പകൾ എടുത്തിരുന്നത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയുടെ ഇപ്പോഴത്തെ മാനേജർ ഇർഷാദിന് ഈ സ്വകാര്യ ധനകാര്യ സ്ഥാപനമുമായി ബന്ധമുള്ള തായും മധു ജയകുമാർ ആരോപിക്കുന്നു.
advertisement
സംഭവത്തെത്തുടർന്ന് ഒളിച്ചോടിയതല്ല മറിച്ച് പിതാവിന് അസുഖമായതിനാൽ ലീവിലാണെന്നും മധു ജയകുമാർ വീഡിയോയിൽ വിശദീകരിക്കുന്നു.
ബാങ്കിൻ്റെ വടകര ശാഖയുടെ നിലവിലെ മാനേജരായ ഇർഷാദിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വർണം മാറ്റി പകരം മുക്ക്പണ്ടം വച്ചിട്ടാണ് മധു ജയകുമാർ 25 കിലോ സ്വർണവുമായി കടന്നു കളഞ്ഞെന്നാണ് ആരോപണം. ഇതുവഴി ബാങ്കിന് 17 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ബാങ്കിന്റെ കൊച്ചി ശാഖയിൽ നിന്ന് അടുത്ത സമയത്താണ് ഇയാൾ വടകരയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് എത്തിയത്. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് മധു ജയകുമാർ.വടകര സി.ഐ എൻ സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.