TRENDING:

ഒന്നിച്ചുജീവിക്കാൻ താ‌ൽപര്യമില്ലെന്ന് കോടതിയിൽ പറഞ്ഞതിന് പിന്നാലെ പോലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ ഭർത്താവ് കുറ്റക്കാരൻ

Last Updated:

സംഭവത്തിന് മുൻപ് ദിവ്യശ്രീയും രാജേഷും അകന്നുകഴിയുകയായിരുന്നു

advertisement
കണ്ണൂർ: പോലീസ് ഉദ്യോഗസ്ഥയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ഈ മാസം 10ന് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കും. കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി ദിവ്യശ്രീയെ 2024 നവംബർ 21 ന് വൈകിട്ട് വീട്ടിൽ വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ദിവ്യശ്രീയുടെ ഭർത്താവ് കൊഴുമ്മൽ കോട്ടുർ പെരളത്തെ കെ രാജേഷ് (41) ആണ് കുറ്റക്കാരൻ.
പ്രതി രാജേഷ്, ദിവ്യശ്രീ
പ്രതി രാജേഷ്, ദിവ്യശ്രീ
advertisement

സംഭവത്തിന് മുൻപ് ദിവ്യശ്രീയും രാജേഷും അകന്നുകഴിയുകയായിരുന്നു. കാസർഗോഡ് ചന്തേര പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായ ദിവ്യശ്രീ സംഭവ ദിവസം രാത്രി ശബരിമല ഡ്യൂട്ടിക്ക് പോകേണ്ടതായിരുന്നു. ഇവരുടെ വിവാഹമോചന പരാതി കണ്ണൂർ കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു. വിവാഹമോചനക്കേസിൽ സംഭവ ദിവസം രാവിലെ ദിവ്യശ്രീ കോടതിയിൽ ഹാജരായി ബന്ധം തുടരാൻ താൽപര്യമില്ലെന്നു പറഞ്ഞു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് കണ്ടെത്തൽ.

വീടിന്റെ വരാന്തയിൽവച്ച് പെട്രോൾ ഒഴിച്ചതിന് ശേഷം ദിവ്യശ്രീയെ പ്രതി പല തവണ വെട്ടു‌കയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ ഗേറ്റിന് സമീപം വരെ പിന്തുടർന്ന് വെട്ടി. തടയാൻ ശ്രമിച്ചപ്പോൾ ദിവ്യശ്രീയുടെ അച്ഛൻ വാസുവിനെയും വെട്ടി പരിക്കേൽപ്പിച്ചു. ബൈക്കിലെത്തിയ പ്രതി അക്രമത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എടിഎമ്മിൽ നിന്ന്‌ പണം പിൻവലിച്ച പ്രതി വളപട്ടണത്തെ ബാറിലെത്തി മദ്യപിക്കുന്ന വിവരമറിഞ്ഞെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ദിവ്യശ്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

advertisement

കേസിൽ സംഭവസമയത്തെ സിസിടിവി ദൃശ്യം കോടതിയിൽ ഹാജരാക്കി പ്രദർശിപ്പിച്ചിരുന്നു. ആയുധം കണ്ടെത്തിയതിന്റെയും വാങ്ങുന്നതിന്റെയും ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യം കോടതിയിൽ ഹാജരാക്കി. 102 രേഖകളും 51 തൊണ്ടിമുതലും ഹാജരാക്കി. സംഭവത്തിന് മുൻപ് പ്രതിക്കെതിരെ രണ്ട് കേസുകളുണ്ടായിരുന്നു.

Kannur woman Police Officer Murder Case Husband Convicted for Killing Wife After She Refused Reconcilliation

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A Sessions Court in Kannur has found K. Rajesh (41) guilty of the brutal murder of his wife, P. Divyashree, who was a civil police officer. The incident occurred on November 21, 2024, at the victim's residence in Karivellur. Divyashree was a police officer at the Chandera station in Kasaragod. On the morning of the murder, she appeared before a Family Court and stated that she was not interested in continuing her relationship with Rajesh. Enraged by this, Rajesh carried out the attack later that evening.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒന്നിച്ചുജീവിക്കാൻ താ‌ൽപര്യമില്ലെന്ന് കോടതിയിൽ പറഞ്ഞതിന് പിന്നാലെ പോലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ ഭർത്താവ് കുറ്റക്കാരൻ
Open in App
Home
Video
Impact Shorts
Web Stories