സംഭവത്തിനുശേഷം രക്തംപുരണ്ട കത്തിയുമായി ഒരു ബാഗും തൂക്കി ഇയാൾ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ആരും അടുത്തേക്ക് വരരുതെന്ന് ഇയാൾ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ സോഡെപൂരിലെ ഘോളയിൽ താമസിക്കുന്ന അമിത്കുമാർ സർക്കാർ അവധിയെടുക്കുന്നതിനെച്ചൊല്ലി സഹപ്രവർത്തകരുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് കത്തി ഉപയോഗിച്ച് അവരെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
advertisement
പരിക്കേറ്റ സഹപ്രവർത്തകരായ ജയ്ദേബ് ചക്രവർത്തി, ശാന്തനു സാഹ, സാർത്ത ലേറ്റ്, ഷെയ്ഖ് സതാബുൾ എന്നിവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ലീവ് നിഷേധിച്ചപ്പോൾ സർക്കാർ ദേഷ്യപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ എന്തുകൊണ്ടാണ് ലീവ് നിഷേധിച്ചതെന്ന് വ്യക്തമല്ല.
സര്‍ക്കാരിനെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു.