2016 ജൂൺ 28നാണ് കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ പ്രതികൾ മർദിച്ചു കൊന്നത്. മർദനദൃശ്യം ഒന്നാം പ്രതിയുടെ ഫോണിൽ പകർത്തിയിരുന്നു. ഡിലീറ്റ് ചെയ്‌ത ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തത് കേസിൽ നിർണായകമായി. ആറ് മുതൽ എട്ട് വരെയുള്ള പ്രതികളായ ചെണ്ണേക്കുന്നൻ ഷഫീഖ് (34) മുക്കിൽപീടിക പറമ്പാട്ട് മൻസൂർ (34) അമ്പലപ്പള്ളി അബ്ദുൽ നാസർ (35) എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.
മങ്കട കൂട്ടിലിലെ ഒരു വീട്ടിലെത്തിയ നസീറിനെ (40) പരിസരവാസികളായ മുസ്ലിം ലീഗ് സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വിരോധത്തിന്റെ പേരിലായിരുന്നു ആക്രമണം. അനാശാസ്യത്തിന് പോയി എന്നാരോപിച്ച് സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
advertisement
കൊല്ലപ്പെട്ട നസീർ ഹുസൈന്റെ സഹോദരനായ മുഹമ്മദ് നവാസ്, രണ്ടാം സാക്ഷിയായ വീട്ടുടമ എന്നിവർ ഉൾപ്പടെ 70 സാക്ഷികളുള്ള കേസിൽ 39 പേരെ വിസ്തരിച്ചു. 123 രേഖകളും 22 തെളിവുകളും ഹാജരാക്കിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിച്ചത്. പെരിന്തൽമണ്ണ സിഐമാരായിരുന്ന സിദ്ധീഖ്, സാജു കെ എബ്രഹാം എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
Summary: A local court in Malappuram has sentenced five individuals to life imprisonment for the brutal murder of Naseer Hussain in the 2016 Mankada moral policing case. The verdict was delivered by the First Additional District and Sessions Judge. Sharafuddin (1st accused), Abdul Gafoor (2nd), Abdul Nazar (3rd), Sakeer Hussain (4th), and Mohammed Suhail (5th) were found guilty and sentenced to life. On June 28, 2016, 40-year-old Naseer Hussain was lynched by a mob in Mankada, Koottil.
