ഭർത്താവുമായി അകന്നുകഴിയുന്ന ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. യുവതി നൽകിയ പരാതിയെ തുടർന്ന് അഞ്ചാലുംമൂട് പോലീസ് കേസ് എടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Arrest| സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: നെടുമങ്ങാട്ട് (Nedumangad) സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ കാർത്തികപ്പള്ളി കുമാരപുരം നോർത്ത് തോണിക്കടവ് സ്വദേശി രാജേഷ് (38) ആണ് അറസ്റ്റിലായത്. എറണാകുളം കോതമംഗലം പോത്താനിക്കാട് പുളിന്താനം കോളനി കമ്മ്യൂണിറ്റി ഹാളിനു സമീപം വാടക വീട്ടിൽ നിന്നാണ് ഇയാളെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
advertisement
കരകുളം സ്വദേശിയും പ്ലസ് ടു വിദ്യാർഥിനിയുമായ പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു.
Also Read- Custody| രണ്ടു മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം; സിവിൽ പൊലീസ് ഓഫീസറായ ഭർത്താവ് കസ്റ്റഡിയിൽ
ഇക്കഴിഞ്ഞ 26ന് രാവിലെ പരീക്ഷയ്ക്ക് പോകുന്നു എന്ന് പറഞ്ഞ് പോയ പെൺകുുട്ടിയെ ഇയാൾ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വരുത്തി അവിടെ നിന്നും കോയമ്പത്തൂരിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇയാൾ മൂവാറ്റുപുഴയിൽ നിന്നും പോകുന്ന സമയം മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഫോണിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കിയിരുന്നു. ഫാബ്രിക്കേഷൻ ജോലിയാണ് ഇയാൾക്കെന്നും പൊലീസ് അറിയിച്ചു.
നെടുമങ്ങാട് ഡിവൈ എസ് പി എം കെ സുൽഫിക്കറിന്റെ നേതൃത്വത്തിൽ സി ഐ എസ് സന്തോഷ് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.