താഹയെ കൊലപ്പെടുത്താനായി റാഷിദ് കത്തിയുമായി വീട്ടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. കുത്താൻ ശ്രമിച്ചെങ്കിലും താഹയുടെ ഭാര്യ നൂർജഹാൻ തടഞ്ഞു. തുടർന്ന് നൂർജഹാനെ തള്ളിയിട്ട ശേഷമാണ് ഇയാൾ താഹയെ കുത്തിയത്. വയറിൽ കുത്തേറ്റ താഹ രണ്ടാമത്തെ നിലയിലേയ്ക്ക് ഓടിക്കയറിയെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തുകയായിരുന്നു.
Also Read - കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി; കുട്ടിയ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ
advertisement
വയറ്റിൽ നാലിടത്ത് ഗുരുതരമായി കുത്തേറ്റ് താഹയുടെ കുടൽമാല പുറത്തുചാടിയ നിലയിലായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് താഹയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച റാഷിദിനെ നാട്ടുകാർ പിടികൂടി മംഗലപുരം പൊലീസിന് കൈമാറി. താഹയുടെ മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിൻ്റെ പ്രതികാരമായിട്ടാണ് കുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയായ റാഷിദ് മുൻപും താഹയെ മർദിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.ഭാര്യയുമൊന്നിച്ച് 28ന് ഹജ്ജിന് പോകാനിരിക്കുകയായിരുന്നു താഹ.