ചൊവ്വാഴ്ച രാവിലെ തമ്മനം സ്വദേശിയായ അല്‍ത്താഫും ഭാര്യയും കടയിൽ സാധനം വാങ്ങാനായി വരുമ്പോൾ വിശാല്‍ ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സതേടുകയും പിന്നീട് പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അന്വേഷിച്ച് കഴിഞ്ഞ ദിവസം വൈകിട്ടോടെ പൊലീസ് സംഘം എകെജി നഗറിലെത്തി. പൊലീസിനെ കണ്ട പ്രതി, വീട്ടിലുണ്ടായിരുന്ന മൂന്ന് റോട്ട് വീലറുകളെയും രണ്ട് ഡോബര്മാനെയും അഴിച്ചുവിട്ടശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
Also Read- Murder | മൊബൈൽ ഫോൺ മോഷണം ചെറുത്ത യുവാവിനെ തലയറുത്ത് കൊന്നു; ഗുണ്ടാസംഘം കടന്നത് അറുത്തെടുത്ത തലയുമായി
advertisement
നായില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ കാലിന് മുറിവേറ്റു. അതേസമയം പൊലീസ് ഉദ്യോഗസ്ഥരിൽ ആർക്കും തന്നെ നായകളുടെ കടിയേറ്റിട്ടില്ല. ഈ സമയം പ്രതിയുടെ വീട്ടിലുണ്ടായിരുന്നവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ നായ്ക്കളെ വളര്‍ത്തുന്നതിന് പാലാരിവട്ടം പൊലീസ് കൊച്ചി കോര്പറേഷന് പരാതി നല്കി. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തിന് തടസം നിൽക്കുന്ന വിധത്തിൽ നായകളെ അഴിച്ചുവിട്ടതിനും പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Sumamry- The accused in the case of the attack on the young couple fled after unleashing the pet dogs on the police team. The incident took place at Kochi Thammanam AKG Colony last evening. The OT escaped from the AKG Colony resident Yaya Vishal. E has not been caught yet. Police arrested four people who helped the accused escape. Ajeesh (37) and A.K.G. Vaishakh (21), Manish (29) and Jesus at home in Chandanaparambi. Das (21) was arrested. Police officer trying to escape from the leaders' attack Stark.