പീഡനത്തിന് ഇരയായ കുട്ടിയുടെ സഹോദരിയേയും പ്രതി പീഡിപ്പിച്ചിരുന്നു. കോടതി വിധിച്ച പിഴത്തുക കുട്ടിക്ക് നൽകണം. പണം അടയ്ക്കാത്തപക്ഷം രണ്ടുവർഷംകൂടി അധികം കഠിനതടവ് അനുഭവിക്കണം. കേസിൽ എട്ട് വയസ്സുകാരിയായ മൂത്ത കുട്ടി ദൃക്സാക്ഷിയാണ്.
Also Read- കാമുകനുമായുള്ള ലൈംഗികബന്ധം നേരിൽ കണ്ട സഹോദരിമാരെ 18കാരി തലയറുത്ത് കൊന്നു
രണ്ടാം ക്ലാസ് പാഠഭാഗത്തിൽ ഗാന്ധിജിയെ കുറിച്ച് പറഞ്ഞു കൊടുക്കവേ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നൽകിയപ്പോഴാണ് എട്ടുവയസ്സുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയോട് പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
advertisement
2021 ഡിസംബർ 18 നാണ് കുട്ടി പീഡനത്തിന് ഇരയായത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ 4 (2), 3(a) പ്രകാരം 20 വർഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ 4(2), 3(d) അനുസരിച്ച് 20 വർഷവും 50,000 രൂപയും പോക്സോ 6, 5(l) പ്രകാരം 20 വർഷവും ഒരു ലക്ഷം രൂപയും 6, 5(m) അനുസരിച്ച് 20 വർഷവും ഒരു ലക്ഷവും 6, 5(n) പ്രകാരം 20 വർഷവും ഒരു ലക്ഷം രൂപയും ചേർത്താണ് ശിക്ഷ വിധിച്ചത്. 2021ൽ അടൂർ സി.ഐ ടി.ഡി. പ്രജിഷാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്.
