ഏപ്രിൽ നാലിന് രാത്രി ഏഴുമണിയോടെയാണ് അക്രമം നടന്നത്. അബ്രഹാം അടുത്തിടെയാണ് മണക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് ഇടനിലക്കാരനായി നിന്നത് ബേബിയായിരുന്നു. വിവാഹം കഴിഞ്ഞിട്ടും തനിക്ക് ലഭിക്കേണ്ട പ്രതിഫലം നൽകിയില്ലെന്ന് പറഞ്ഞ് ബേബി അബ്രഹാമുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മാരകായുധം ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.
അക്രമത്തിൽ അബ്രഹാമിന്റെ വലതുകൈയുടെ പെരുവിരലും ഇടതുകൈയുടെ ചെറുവിരലും അറ്റുപോയ നിലയിലാണ്. കൈകൾക്കും ശരീരത്തിലും മാരകമായി പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അബ്രഹാം.
advertisement
സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച പ്രതി ബേബിയെ ചിറ്റാരിക്കാൽ പോലീസ് പിടികൂടി. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
