മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്ന് കുട്ടി തൃശൂരില്‍ ഉണ്ടെന്ന് പൊലീസ് മനസിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലപ്പെട്ടിവളവില്‍ വെച്ച് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മയും ഇവരുടെ രണ്ടാംഭര്‍ത്താവ് വിനോദും ഉണ്ടായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കളോടോപ്പം വിട്ടയച്ചു.
പനമരത്തുനിന്നും വിനോദാണ് കുട്ടിയെ തൃശൂരിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് തങ്കമ്മയ്ക്കും വിനോദിനുമെതിരെ പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ വിനോദിനെ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന പൊലീസ് സംശയത്തെത്തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു.
advertisement
നാടോടികളായ തങ്കമ്മയും വിനോദും കാണാതായ കുട്ടിയുടെ വീടിനു സമീപത്തെ ബന്ധുവീട്ടില്‍ ഇടക്ക് വന്ന് താമസിക്കാറുണ്ടായിരുന്നു. ഇങ്ങനെയാണ് ഇവര്‍ കുട്ടിയുമായി പരിചയത്തിലായത്. കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് ഭിക്ഷാടന മാഫിയകള്‍ക്ക് കൈമാറാനാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പനമരം എസ്എച്ച്ഒ വി സിജിത്തിന്റെ നേതൃത്വത്തില്‍ എസ്ഐ കെ ദിനേശന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ കെ എന്‍ സുനില്‍കുമാര്‍, സിപിഒമാരായ എം എന്‍ ഷിഹാബ്, സി കെ രാജി, ഇ എല്‍ ജോണ്‍സണ്‍ തുടങ്ങിയവാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.