രണ്ടാഴ്ച മുൻപ് വയറുവേദനയെത്തുടർന്ന് മകൾ സുഖ്‌പ്രീത് കൗർ മരിച്ചപ്പോൾ കുടുംബത്തിന് സംശയമുണ്ടായിരുന്നില്ലെന്ന് ജസ്സിയുടെ ഭർത്താവ് ബുദ്ധ് സിംഗ് പോലീസിനോട് പറഞ്ഞു. എന്നാൽ വെള്ളിയാഴ്ച രാത്രി സമാനമായ ലക്ഷണങ്ങളോടെ മകൻ ഫത്തേവീർ സിംഗും മരിച്ചതോടെയാണ് ഇദ്ദേഹത്തിന് സംശയം തോന്നിയത്.
തന്റെ കാമുകനായ ലഖി സിംഗും സഹോദരി മോട്ടാ കൗറും ചേർന്നാണ് കുട്ടികളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് ജസ്സി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശനിയാഴ്ച തന്നെ ജസ്സിയെയും സഹോദരിയെയും പോലീസ് അറസ്റ്റ് ചെയ്തു. ബർണാല ജില്ലക്കാരനായ ലഖി സിംഗ് നിലവിൽ ഒളിവിലാണ്.
advertisement
തന്റെ ഭാര്യക്ക് അവിഹിത ബന്ധമുള്ളതായി സംശയമുണ്ടായിരുന്നുവെന്നും എന്നാൽ മക്കളുടെ ഭാവി ഓർത്താണ് താൻ മിണ്ടാതിരുന്നതെന്നും തൊഴിലാളിയായ ബുദ്ധ് സിംഗ് പരാതിയിൽ വ്യക്തമാക്കി. ആദ്യ മരണം ഒരു സാധാരണ അസുഖമാണെന്ന് കരുതിയെങ്കിലും രണ്ടാമത്തെ കുട്ടിയും സമാന രീതിയിൽ മരിച്ചതാണ് ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. രാംപുര ഫൂൽ പോലീസ് സ്റ്റേഷനിൽ മൂവർക്കുമെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു.
