സംഭവത്തിൽ അമ്മ രേഷ്മി ദേവി (35), മന്ത്രവാദിനിയായ ശാന്തി ദേവി, റാം എന്നിവരാണ് അറസ്റ്റിലായത്. ഇളയ മകന്റെ അസുഖം ഭേദമാക്കുന്നതിന് രേഷ്മി ദേവി സ്ഥിരമായി മന്ത്രവാദിയെ സന്ദർശിച്ചിരുന്നു. കുട്ടിയുടെ അസുഖം മാറുന്നതിന് കന്യകയായ പെൺകുട്ടിയെ കുരുതി കൊടുക്കണമെന്ന് ഈ സ്ത്രീ നിർദേശിച്ചിരുന്നു.
തന്റെ സ്വന്തം മകളെ കൊലപ്പെടുത്താൻ യുവതി തീരുമാനിച്ചു. മാർച്ച് 24-ന് ദുർഗാഷ്ടമി രാത്രിയിൽ ശാന്തി ദേവിയുടെ വീട്ടിൽവച്ച് രേഷ്മിയും റാമും ചേർന്ന് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹത്തെ അതിക്രൂരമായി പരിക്കേൽപ്പിക്കുകയും രക്തമെടുക്കുകയും ചെയ്തു. തുടർന്ന് വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
advertisement
Location :
Delhi
First Published :
Apr 02, 2026 1:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മകന്റെ അസുഖം മാറാൻ കൗമാരക്കാരിയായ മകളെ കുരുതി കൊടുത്ത 35 കാരിയും മന്ത്രവാദിയും അറസ്റ്റിൽ
