ഇക്കഴിഞ്ഞ 22നായിരുന്നു കോട്വാലി സഹസ്വാൻ സ്വദേശിനിയായ യുവതിയുടെ വിവാഹം. വിവാഹശേഷം സഫീർനഗറിലുള്ള ഭർത്താവിന്‍റെ വീട്ടിലേക്കെത്തുകയും ചെയ്തു. ഇവിടെ വച്ചാണ് ഭർത്താവും രണ്ടു സഹോദരങ്ങളും ചേര്‍ന്ന് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയതെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. സ്ത്രീധനത്തിന്‍റെ പേരിലായിരുന്നു പീഡനം.
Also Read-ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 17 കാരനെ വിവാഹം ചെയ്തു; ബാലവിവാഹത്തിന് യുവതിക്കെതിരെ കേസ്
സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽപ്പിക്കുകയും കമ്പുകളും മറ്റും ഉപയോഗിച്ച് ഉപദ്രവിക്കുകയും ചെയ്തു. ഇതിന് പുറമെ വിഷം ചേർത്ത പാനീയം നൽകി കൊല്ലാൻ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു. ഇവർ നൽകിയ വിവരം അനുസരിച്ച് പൊലീസുമായി സ്ഥലത്തെത്തിയ പിതാവാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
advertisement
ഇതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളായാഴ്ചയാണ് യുവതി സരീഫ്നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും സ്ത്രീയുടെ വൈദ്യപരിശോധനയടക്കം പൂർത്തിയാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് ബുദാവുൻ സീനിയർ സൂപ്രണ്ടന്‍റ് സങ്കൽപ്പ് ശർമ്മ അറിയിച്ചത്.