ബെൽത്തങ്ങാടിയിലെ സുമന്തിന്റെ തലയിൽ മൂന്ന് മുറിവുണ്ടെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. വാൾ പോലുള്ള ആയുധം കൊണ്ടാണ് വെട്ടേറ്റത് എന്നാണ് പ്രാഥമിക വിവരം. കുളത്തിൽ വീണ കുട്ടി പിന്നീട് ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതോടെ മരിച്ചതായി സംശയിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. മംഗളൂരുവിലെ ജില്ലാ വെൻലോക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ആയുധം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് കുളത്തിൽ തള്ളിയതാകാമെന്നും സംശയിക്കുന്നു.
ബുധനാഴ്‌ച പുലർച്ചെയാണ് സുമന്തിനെ ദുരൂഹസാഹചര്യത്തിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡിൽനാല സാംബോല്യയിലുള്ള വീടിനടുത്തുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ധനുപൂജയിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയ സുമന്തിനെ കാണാതാവുകയായിരുന്നു.
advertisement
കുളത്തിന് സമീപത്ത് രക്തക്കറ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. സുമന്തിൻ്റെ മൃതദേഹം കണ്ടെത്തിയ കുളവും പരിസരവും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. ബെൽത്തങ്ങാടി ഡെപ്യൂട്ടി എസ്‌പി സി കെ രോഹിണിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘത്തിൽ വേണൂർ, ബെൽത്തങ്ങാടി, പുഞ്ചൽക്കട്ടെ, ധർമസ്ഥല എന്നീ സ്‌റ്റേഷനുകളിലെ പൊലീസുകാരുമുണ്ട്.
Summary: The mysterious death of a 15-year-old boy, whose body was found in a pond in Belthangady, has been confirmed as a murder. The post-mortem report of the deceased, Sumanth, clearly states that there are three deep wounds on his head caused by a sharp weapon, such as a sword or machete. Previously, rumors had spread among the locals that the boy might have been attacked by a leopard. However, the medical findings have now pointed to foul play. The police have informed that a special team has been formed to intensify the investigation into the case.
