അഖിലിനെ കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. കമ്പി കൊണ്ട് തലക്കടിച്ച ശേഷം മരണം ഉറപ്പാക്കാൻ ദേഹത്ത് വലിയ കല്ലെടുത്തിടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കരമന സ്വദേശി അഖിലിനെ കാറിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.
അഖിലിനെ തലയോട്ടി പിളർന്ന നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. മുൻകൂട്ടി ആലോചിച്ചുള്ള ആസൂത്രിത കൊലപാതകമാണ്. കുറ്റവാളികൾ ഹോളോബ്രിക്സ് ഉൾപ്പെടെ തങ്ങളുടെ പക്കൽ കരുതിയിരുന്നു. വെമ്പായത്ത് മീൻ കച്ചവടം നടത്തിവരികയായിരുന്നു അഖിൽ.
അപലപിച്ച് മന്ത്രി
advertisement
കരമനയിലെ കൊലപാതകം ദാരുണ സംഭവം എന്ന് മന്ത്രി വി. ശിവൻകുട്ടി. ഗൗരവത്തോടെയാണ് സർക്കാർ ഈ സംഭവത്തെ കാണുന്നത്. പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Summary: Police booked four individuals in connection to the brutal homicide that took place in Thiruvananthapuram city on Friday, May 10th. Three of them directly participated in the murder, while another remained inside a parked car nearby during the incident. The violent altercation that originated in a bar led to this heinous act