നാല് ദിവസം നീണ്ട കസ്റ്റഡിയിൽ കുറ്റം സമ്മതിപ്പിക്കാനായി പൊലീസുകാർ നിരന്തരം ഉപദ്രവിച്ചതായി യുവാവ് വെളിപ്പെടുത്തി. നില അതീവ ഗുരുതരമായതിനെ തുടർന്ന് ജനുവരി അഞ്ചിന് ബോണ്ടിൽ വിട്ടയച്ചെങ്കിലും ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. പൊലീസിനെതിരെ കൈക്കൂലി ആരോപണവും ഉയർന്നിട്ടുണ്ട്. യുവാവിനെ വിട്ടയയ്ക്കാൻ പൊലീസ് പണം ആവശ്യപ്പെട്ടതായും ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് യുവാവിന്റെ മാതാപിതാക്കളെ മൂന്ന് ദിവസത്തോളം താജ്‌പൂർ സ്റ്റേഷനിൽ അനധികൃതമായി തടഞ്ഞുവെച്ചതായും പരാതിയുണ്ട്. കുടുംബാംഗങ്ങളെ വിട്ടയയ്ക്കാൻ 50,000 രൂപ പൊലീസ് ആവശ്യപ്പെട്ടതായും മകനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും യുവാവിന്റെ അമ്മ ആരോപിച്ചു.
advertisement
യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വർണമൊന്നും കണ്ടെത്താനായിരുന്നില്ല. ഒടുവിൽ തെളിവുകളുടെ അഭാവത്തിലാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് സമസ്തിപൂർ എസ്പി അരവിന്ദ് പ്രതാപ് സിംഗ് അന്വേഷണത്തിന് ഉത്തരവിടുകയും സ്റ്റേഷൻ ഇൻചാർജ് ശങ്കർ ശരൺ ദാസ്, ഉദ്യോഗസ്ഥരായ രാജ്‌വൻഷ് കുമാർ, രാഹുൽ കുമാർ എന്നിവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
