കോയമ്പത്തൂർ- തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം. വാഷ്‌റൂമിലേക്ക് പോകുന്നതിനിടെയാണ് രണ്ടുപേർ യുവതിയെ ആക്രമിച്ചത്. സഹായത്തിനായി നിലവിളിച്ചുകൊണ്ട് വാഷ്‌റൂമിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്ന് ആക്രമിക്കുകയും പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. യുവതിയുടെ കൈയ്ക്കും കാലിനും ഒടിവുണ്ട്. തലയ്ക്കും പരിക്കേറ്റു. വെല്ലൂരിലെ ജില്ലാ സർക്കാർ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോയമ്പത്തൂരിലെ ഒരു വസ്ത്ര നിർമാണ കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. ജോലാർപേട്ട പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർപിഎഫ്) കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഹേംരാജ് എന്നൊരാളെ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോർട്ട്. ഹേംരാജ് ഒരു പതിവ് കുറ്റവാളിയാണെന്നും മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
advertisement
സംഭവത്തിൽ ഡിഎംകെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ട് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി രംഗത്തെത്തി. " ഗർഭിണിയായ സ്ത്രീയെ രണ്ട് പുരുഷന്മാർ ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് നിലവിളിക്കാൻ ശ്രമിച്ചപ്പോൾ ട്രെയിനിൽ നിന്ന് തള്ളിയിടുകയും ചെയ്തുവെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് റോഡിലൂടെ സുരക്ഷിതമായി നടക്കാൻ കഴിയുന്നില്ല; സ്‌കൂളുകളിലോ കോളേജുകളിലോ ജോലിസ്ഥലങ്ങളിലോ പോകാൻ കഴിയുന്നില്ല; ഇപ്പോൾ ട്രെയിനിൽ പോലും യാത്ര ചെയ്യാൻ കഴിയുന്നില്ല എന്നത് ലജ്ജാകരമാണ്." - അദ്ദേഹം പറഞ്ഞു.
Summary: Two men allegedly sexually assaulted a four-month pregnant woman and then threw her out of a moving train in Tamil Nadu.