പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവുമായി വഴക്കിടുന്നത് കണ്ട് ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടി. യുവാവിന്റെ കാർ ജനക്കൂട്ടം തല്ലി തകർത്തു. തുടർന്ന് യുവാവിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞ് നഗ്നനാക്കിയ ശേഷം കൈകൾ ബന്ധിച്ച് ക്രൂരമായി മർദിച്ചു. ഇതിന് ശേഷം നഗ്നനാക്കി തെരുവിലൂടെ നടത്തി. ഈ ദൃശ്യങ്ങൾ ജനക്കൂട്ടം ഫോണുകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വീഡിയോ പിന്നീട് വൈറലായി. വൈറലായ വീഡിയോയ്‌ക്കെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നു.
തുടർന്ന് യുവാവിന്റെ കുടുംബം പോലീസിൽ പരാതി നൽകി. പൊതുഇടത്തിൽ അപമാനിക്കപ്പെട്ടതായും ശാരീരികമായി ആക്രണത്തിന് ഇരയായതായും അവർ പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ, അഡീഷണൽ ജില്ലാ കളക്ടർ, ഡെപ്യൂട്ടി ജില്ലാ കളക്ടർ, അഡീഷണൽ എസ്.പി, എസ്.ഡി.പി.ഒ, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകി.
advertisement
പോലീസ് പരാതിയിൽ അന്വേഷണം ആരംഭിച്ചു. യുവാവിനെ ആക്രമിച്ച രണ്ട് പേരെ ഇതിനോടകം അറസ്റ്റു ചെയ്തു. ശേഷിക്കുന്നവരെ കണ്ടെത്താൻ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അവർ അറിയിച്ചു.
