സോളാമന്റെ രണ്ട് കാറുകൾ തിരികെ നൽകാൻ ബക്കർ വിസമ്മതിച്ചെന്നും, തുടർന്ന് അദ്ദേഹത്തിനെതിരെ പരാതി ലഭിച്ചതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനങ്ങൾ തിരികെ നൽകുന്നതിന് പകരം തന്റെ ഭൂമി നൽകാമെന്ന് ബക്കർ പിന്നീട് വാഗ്ദാനം ചെയ്തെങ്കിലും, ഇയാൾ വാക്ക് പാലിച്ചില്ല.
വെള്ളിയാഴ്ച രാവിലെ, സോളമാൻ എരുമപ്പെട്ടി പ്രദേശത്ത് ബക്കറിനെ കാണുകയും ഇയാളുമായി ഏറ്റുമുട്ടുകയും ചെയ്തു. സംഘർഷത്തിനിടെ, ബക്കർ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ശ്രമം തടയാൻ സോളമൻ വാഹനത്തിന് മുന്നിൽ നിന്നു. എന്നാൽ ബക്കർ കാർ മുന്നോട്ടെടുത്തു, സോളമൻ ബോണറ്റിൽ തൂങ്ങിപ്പിടിച്ചു. പലതവണ അപേക്ഷിച്ചിട്ടും ബക്കർ വാഹനം നിർത്താതെ അഞ്ച് കിലോമീറ്ററിലധികം മുന്നോട്ട് നീങ്ങി എന്ന് പോലീസ് പറഞ്ഞു.
advertisement
സോളമന്റെ നിലവിളി കേട്ട് നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും കാർ നിർത്താൻ പലതവണ ശ്രമിച്ചു. എരുമപ്പെട്ടി പോലീസ് സ്റ്റേഷന് സമീപം നാട്ടുകാർ വാഹനം തടഞ്ഞുനിർത്തി സോളമനെ രക്ഷപ്പെടുത്തി ഡ്രൈവറെ പോലീസിൽ ഏൽപ്പിക്കുന്നതുവരെ ബക്കർ അശ്രദ്ധമായി വാഹനമോടിച്ചു. അപകടകരമായ ഡ്രൈവിംഗിന് കേസെടുത്ത് ബക്കറെ അറസ്റ്റ് ചെയ്തതായി എരുമപ്പെട്ടി പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.
Summary: The owner had to travel for five kilometres hanging from the bonnet after a car tried to hit him in Erumappetty. The car was driven by Backar, a native of Thrissur, who had rented the vehicle from Solomon in Aluva in September, police said. Backar refused to return Solomon's two cars, following which a complaint was filed against him, police officials said
