TRENDING:

വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും പണം തട്ടിയ സർക്കാർ സ്കൂൾ ഹെഡ്മാസ്റ്റർക്കും ക്ലർക്കിനും 27 വർഷം കഠിന തടവ്

Last Updated:

ശിക്ഷയ്ക്ക് പുറമെ പ്രതികൾ 4,54,045 രൂപ പിഴയായും ഒടുക്കണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അധ്യാപകരുടെ പി.എഫ് വായ്പയിലും വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുകയിലും ക്രമക്കേട് നടത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ സ്കൂൾ ഹെഡ്മാസ്റ്ററെയും ക്ലർക്കിനെയും വിജിലൻസ് കോടതി ശിക്ഷിച്ചു. കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ കെ. രാജൻ, മുൻ ക്ലർക്ക് റിയാസ് കലാം എന്നിവർക്കാണ് തിരുവനന്തപുരം വിജിലൻസ് കോടതി 27 വർഷം കഠിനതടവ് വിധിച്ചത്. ശിക്ഷയ്ക്ക് പുറമെ പ്രതികൾ 4,54,045 രൂപ പിഴയായും ഒടുക്കണം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

2011 ജൂലൈ മുതൽ 2015 ഒക്ടോബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. വിരമിച്ച രണ്ട് അധ്യാപകരുടെ പേരിൽ വ്യാജ ശമ്പള ബില്ലുകൾ ചമച്ചും, നിലവിലുള്ള അധ്യാപകരുടെ പി.എഫ് വായ്പകളിൽ തിരിമറി നടത്തിയുമാണ് പ്രതികൾ പണം തട്ടിയത്. കൂടാതെ, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പ്, സ്റ്റൈപൻഡ്, ലാംസം ഗ്രാന്റ് എന്നിവയുൾപ്പെടെ ഏകദേശം 7,88,089 രൂപ ഇവർ അപഹരിച്ചതായി വിജിലൻസ് കണ്ടെത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ജഡ്ജ് എ. മനോജാണ് വിധി പ്രസ്താവിച്ചത്. ക്ലർക്ക് റിയാസ് കലാമിനെ ഒന്നാം പ്രതിയായും ഹെഡ്മാസ്റ്റർ രാജനെ രണ്ടാം പ്രതിയായുമാണ് ശിക്ഷിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും പണം തട്ടിയ സർക്കാർ സ്കൂൾ ഹെഡ്മാസ്റ്റർക്കും ക്ലർക്കിനും 27 വർഷം കഠിന തടവ്
Open in App
Home
Video
Impact Shorts
Web Stories