സഹോദരനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തലിലാണ് കൊല്ലത്ത് ഇന്ന് ഭൂമി കുഴിച്ച് പരിശോധന. അഞ്ചൽ ഏരൂർ സ്വദേശി ഷാജി പീറ്ററിന്റെ തിരോധാനത്തിലാണ് പൊലീസ് നടപടി. ഷാജിയെ സഹോദരൻ സജിൻ പീറ്റർ കൊലപ്പെടുത്തിയ ശേഷം അമ്മയുടെയും ഭാര്യയുടെയും സാഹയത്തോടെ കുഴിച്ചു മൂടിയെന്ന് ബന്ധുവായ ആൾ നൽകിയ മെഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
സൂബീറയെ കാണാതായിട്ട് 40 ദിവസം; മൃതദേഹം വീടിനു സമീപം കുഴിച്ചിട്ട നിലയിൽ, പ്രതിയായ അയൽവാസി അറസ്റ്റിൽ
advertisement
രണ്ടു വർഷം മുമ്പ് കാണാതായ ഷാജി പീറ്ററിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ഭൂമി കുഴിച്ച് പരിശോധന. വീടിനു സമീപത്തെ കിണറിനോട് ചേർന്ന് കുഴിയെടുത്ത് മൃതദേഹം മൂടിയെന്ന അടിസ്ഥാനത്തിൽ ഫോറൻസിക് വിദഗ്ദ്ധരുടെ സാന്നിധ്യത്തിൽ ഇവിടെ മണ്ണു മാറ്റും. മൊഴി പ്രകാരം കൊലപാതകം നടന്ന് രണ്ടു വർഷം പിന്നിടുകയാണ്.
മലപ്പുറത്ത് കാണാതായ 21കാരിയുടെ മൃതദേഹം കണ്ടെത്തി; അയൽവാസി പൊലീസ് കസ്റ്റഡിയിൽ
സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയത് കൊലയ്ക്ക് കാരണമായി എന്ന മൊഴിയാണ് കസ്റ്റഡിയിലുള്ള കുടുംബം മൊഴി നൽകിയിട്ടുള്ളത്. ഷാജിയെ കാണാതായിട്ട് രണ്ടു വർഷമായിട്ടും വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. നിരവധി മോഷണ കേസുകളിലും അടിപിടി കേസുകളിലും പ്രതിയായ ഷാജി ഒളിവിൽ കഴിയുന്നത് പതിവായിരുന്നു. വല്ലപ്പോഴുമാണ് വീട്ടിൽ എത്തിയിരുന്നത്. അതിനാൽ തിരോധാനത്തിൽ നാട്ടുകാർക്കും സംശയം തോന്നിയിരുന്നില്ല.
