മുഹമ്മദ് ഷാഫി പണവും സ്വർണവും തട്ടിയെടുത്ത ശേഷം വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. പണം നഷ്ടപ്പെട്ടത് ചാത്തന്‍ സേവയിലൂടെയാണെന്നാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞത്. നിസ്ക്കാരത്തിനായി കിടപ്പുമുറിയിൽ കയറിയാണ് മുഹമ്മദ് ഷാഫി പണവും സ്വർണവും എടുത്തത്. പിന്നീട് മദ്രസ അധ്യാപകന്റെ ഭാര്യയെ വിളിച്ച് സ്വര്‍ണവും പണവും ചാത്തന്‍മാര്‍ കൊണ്ടുപോയതാണെന്ന് പറയുകയായിരുന്നു. തന്‍റെ സിദ്ധികൊണ്ട് രണ്ടുദിവസത്തിനകം പണം അലമാരയിൽ തിരിച്ചെത്തുമെന്നും ഇയാൾ പറഞ്ഞു. ഷാഫി പറഞ്ഞത് മദ്രസ അധ്യാപകന്‍റെ ഭാര്യ വിശ്വസിക്കുകയും ചെയ്തു.
മന്ത്രവാദ ചികിത്സ കഴിഞ്ഞ മുഹമ്മദ് ഷാഫി അവിടെ നിന്ന് പോയി രണ്ടുദിവസം കഴിഞ്ഞ് അലമാര തുറന്നുനോക്കിയപ്പോഴാണ് സ്വർണവും പണവും അവിടെ ഇല്ലെന്ന കാര്യം മനസിലായത്. ഷാഫി സ്വർണവും പണവും കവർന്നെടുക്കുകയായിരുന്നുവെന്ന് മനസിലായതോടെ വീട്ടുകാർ പയ്യോളി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. മദ്രസ അധ്യാപകൻ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രതി മുഹമ്മദ് ഷാഫി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
advertisement
