വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾ താമസിച്ചിരുന്ന മുറിയിലെ കുളിമുറിയിൽ ഞായറാഴ്ചയാണ് ഒളിക്യാമറ സ്ഥാപിച്ചത്. നീൽകുമാരിയും ഇതേ മുറിയിലെ താമസക്കാരിയായിരുന്നു. എന്നാൽ, മുറിയിലുണ്ടായിരുന്ന മറ്റ് യുവതികൾ ചൊവ്വാഴ്ച ഒളിക്യാമറ കണ്ടെത്തുകയും ഹോസ്റ്റൽ അധികൃതരെ അറിയിക്കുകയായിരുന്നു.
അതേസമയം, ഒളിക്യാമറ കണ്ടെത്തിയതിനെ തുടർന്ന് ഹോസ്റ്റലിലെ 6,000-ത്തിലധികം അന്തേവാസികൾ ആശങ്ക അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഹോസ്റ്റലിലെ രണ്ടായിരത്തിലധികം വനിതാ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഹോസൂർ അഡീഷണൽ കളക്ടർ ആകൃതി സേഥി, എസ്.പി. തങ്കദുരൈ എന്നിവർ സ്ഥലത്തെത്തി. ചർച്ചകൾക്കായി നൂറിലധികം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. ബുധനാഴ്ചയും നിരവധി ജീവനക്കാരുടെ രക്ഷിതാക്കൾ ഹോസ്റ്റലിന് പുറത്ത് തടിച്ചുകൂടിയത് സംഘർഷാവസ്ഥ വർദ്ധിപ്പിച്ചു.
advertisement
പോലീസ് പിടിച്ചെടുത്ത ഒളിക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് അഡീഷണൽ എസ്.പി. ശങ്കർ പറഞ്ഞു. കൂടുതൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായി വനിതാ പോലീസുകാർ ഉൾപ്പെടെയുള്ള പത്ത് പോലീസ് സംഘങ്ങൾ ഹോസ്റ്റലിലെ ഓരോ മുറിയിലും പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
