പോലീസ് റിപ്പോർട്ടുകൾ പ്രകാരം മീനാക്ഷിയും അയൽവാസി ജി. ഭുവനേശ്വരിയും തമ്മിൽ ഒരു വർഷത്തിലേറെയായി തർക്കം നിലനിന്നിരുന്നു. മാർച്ച് 4-ന് രാവിലെ ഇവർ തമ്മിൽ വീണ്ടും വഴക്കുണ്ടാവുകയും ഇതിനിടെ ഭുവനേശ്വരി എറിഞ്ഞ കല്ല് മീനാക്ഷിയുടെ മൂന്ന് വയസ്സുള്ള മകന്റെ ദേഹത്ത് കൊള്ളുകയും ചെയ്തു. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി മടങ്ങിവന്ന മീനാക്ഷി, ഭുവനേശ്വരി വളർത്തുന്ന നായ്ക്കുട്ടികളെ വീടിന് പുറത്ത് കാണുകയും ആ ദേഷ്യത്തിൽ അവയെ എടുത്ത് ചുമരിലേക്ക് വലിച്ചെറിയുകയുമായിരുന്നു. ക്രൂരമായ ഈ ആക്രമണത്തിൽ രണ്ട് നായ്ക്കുട്ടികൾ ചത്തു.
advertisement
ഇതിന്റെ വീഡിയോ പുറത്തു വന്നതോടെ ത്രിച്ചിയിലെ 'പീപ്പിൾ ഫോർ ആനിമൽസ്' സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജീയപുരം പോലീസ് മീനാക്ഷിക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്തു. അതേസമയം, മീനാക്ഷിയുടെ മകനെ പരിക്കേൽപ്പിച്ച സംഭവത്തിൽ ഭുവനേശ്വരിക്കെതിരെയും പോലീസ് കേസെടുത്ത് അവരെയും അറസ്റ്റ് ചെയ്തു. നിലവിൽ രണ്ട് സ്ത്രീകൾക്കെതിരെയും നിയമനടപടികൾ പുരോഗമിക്കുകയാണ്.
