TRENDING:

വ്യാജവാറ്റ് തടഞ്ഞതിന് പ്രതികാരം; പഞ്ചായത്ത് അംഗത്തെ മദ്യവിൽപനക്കാരി വെട്ടിക്കൊന്നു

Last Updated:

കൊലയ്ക്കുശേഷം മൃതദേഹം വലിച്ചിഴച്ച് വീടിനു മുന്നിലെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ലോകേശ്വരി നേരത്തേ പെൺവാണിഭ കേന്ദ്രവും നടത്തിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: വ്യാജച്ചാരായ വിൽപനയെക്കുറിച്ച് പൊലീസിനു വിവരം നൽകിയ പഞ്ചായത്തംഗത്തെ മദ്യവിൽപനക്കാരി വീട്ടിലേക്കു വിളിച്ചു വരുത്തി വെട്ടിക്കൊന്നു. ചെന്നൈ താംബരത്തിനു സമീപം ഡിഎംകെയുടെ നടുവീരപ്പട്ടു പഞ്ചായത്ത് അംഗം സതീഷ് (31) ആണു കൊല്ലപ്പെട്ടത്. പ്രതി ലോകേശ്വരിയെന്ന് അറിയപ്പെടുന്ന എസ്തർ (45) ഒളിവിലാണ്. കൊലയ്ക്കുശേഷം മൃതദേഹം വലിച്ചിഴച്ച് വീടിനു മുന്നിലെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ലോകേശ്വരി നേരത്തേ പെൺവാണിഭ കേന്ദ്രവും നടത്തിയിരുന്നു.
advertisement

ലോകേശ്വരിയുടെ വീട്ടിൽ ദിവസം മുഴുവൻ മദ്യവിൽപന നടന്നുവന്നിരുന്നു. സതീഷ് നിരവധി തവണ ലോകേശ്വരിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും മദ്യവിൽപന അവസാനിപ്പിക്കാതെ വന്നതോടെ സതീഷ് പൊലീസിലും പരാതി നൽകി. ഇതോടെ ലോകേശ്വരിയുടെ വരുമാനം നിലച്ചു. സ്ഥിരമായി മദ്യം വാങ്ങുന്നവർ പോലും അവരിൽ നിന്ന് അകലാൻ തുടങ്ങി. ഇതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നില്ലെന്നാണ് പ്രാഥമിക നിഗമനം.

Also Read- പറമ്പിക്കുളം ഡാമിന്റെ ഒരു ഷട്ടർ തനിയെ തുറന്നു; വൻതോതിൽ വെള്ളം പുറത്തേക്ക്‌, ജാഗ്രതാനിർദേശം

advertisement

തിങ്കളാഴ്ച ലോകേശ്വരി സതീഷിനെ വീട്ടിലേക്ക് വിളിച്ചു. വാതിൽ കുറ്റിയിട്ടശേഷം സതീഷിനെ അരിവാൾകൊണ്ട് വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം മൃതദേഹം വലിച്ചിഴച്ച് വീടിന് പുറത്ത് കൊണ്ടിട്ടു. പിന്നാലെ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സോമംഗലം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ക്രോംപറ്റ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ലോകേശ്വരിക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: A 31-year-old DMK panchayat member in Somangalam was hacked to death by a woman bootlegger during broad daylight on Monday after he alelgedly informed the police about her illegal sales of liquor in Naduveerapattu. The deceased Sathish of Ettayapuram in Naduveerapattu was a ward councillor and the Secretary of the DMK in Naduveerapattu. Police said Lokeshwari Alias Esther (45) of the same locality used to sell liquor in her house illegally for the whole day.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വ്യാജവാറ്റ് തടഞ്ഞതിന് പ്രതികാരം; പഞ്ചായത്ത് അംഗത്തെ മദ്യവിൽപനക്കാരി വെട്ടിക്കൊന്നു
Open in App
Home
Video
Impact Shorts
Web Stories