സ്വർണം വാങ്ങിക്കാൻ എന്ന പേരിൽ കടയിലെത്തിയ യുവാവും യുവതിയും സ്വർണത്തിന്റെ തൂക്കം നോക്കുന്നതിനിടയിൽ കടയുടമയ്ക്കും ജീവനക്കാർക്കും നേരെ സ്പ്രേ പ്രയോഗിച്ച ശേഷം സ്കൂട്ടറിൽ സിനിമാസ്റ്റൈലിൽ രക്ഷപെടുകയായിരുന്നു.
മോഷണത്തിന് ശേഷം ഏറെ വൈകാതെ പ്രതികൾ പോലീസ് പിടിയിലായി. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ രേഖകളും പോലീസിന് പ്രതികളെ പിടികൂടാൻ സഹായമായി. ഇരുവരും കുടുംബ സുഹൃത്തുക്കൾ കൂടിയാണ് .
advertisement
പത്തു ലക്ഷം രൂപയുടെ കടബാധ്യത തീർക്കാൻവേണ്ടിയാണ് കവർച്ച നടത്തിയത്ത് എന്നാണ് പ്രതികളുടെ മൊഴി. പ്രതികളിൽ ഒരാളായ സുജിത്തിന്റെ പിതാവ് 10 വർഷം മുൻപാണ് മരിച്ചത്.പിതാവിന്റെ കടബാധ്യത തീർക്കുവാൻ വേണ്ടിയാണ് കവർച്ച നടത്തിയത് എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത് . ഇതിനായി പരിസരപ്രദേശങ്ങളിലെ ചെറിയ സ്വർണക്കടകൾ പ്രതികൾ നോട്ടമിട്ടിരിന്നു. രണ്ട് കടകളിൽ ഈ ഉദ്ദേശത്തോടെ കയറി എങ്കിലും മോഷണം നടന്നില്ല എന്നും പോലീസ് പറഞ്ഞു.