താക്കോലിൽ തുടങ്ങിയ സംശയം; യുവാവിന്റെ ശരീരഭാ​ഗങ്ങളിൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങളുടെ സ്വർണ്ണം

Last Updated:

കയ്യിൽ കരുതിയിരുന്ന താക്കോലിൽ തോന്നിയ സംശയത്തിലാണ് യുവാവിനെ വിശദമായി പരിശോധന നടത്തിയത്.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വീണ്ടും വൻ സ്വർണവേട്ട. യാത്രക്കാരനിൽ നിന്നും 42 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. വിദേശത്തു നിന്നും നെടുമ്പോശ്ശേരിയിൽ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് നസീഫാണ് സ്വർണ്ണവുമായി പിടിയിലായത്.
കയ്യിൽ കരുതിയിരുന്ന താക്കോലിൽ തോന്നിയ സംശയത്തിലാണ് യുവാവിനെ വിശദമായി പരിശോധന നടത്തിയത്. നിറവും രൂപവും മാറ്റിയ തരത്തിൽ ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി സ്വർണ്ണം പിടികൂടുകയായിരുന്നു.
ALSO READ: പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയെന്ന് സംശയം
ജീൻസിൽ അതിവിധഗ്ദമായി 277 ഗ്രാം സ്വർണമാണ് ഒളിപ്പിച്ചിരുന്നത്. മറ്റ് മൂന്ന് ചെയിനുകളുടെ രൂപത്തിലാക്കിയ 349 ഗ്രാം സ്വർണം കൂടി കണ്ടെടുത്തു. ഷൂവിനകത്ത് നിന്നും സ്വർണ്ണം കണ്ടെത്തി. മൊത്തം 47 ലക്ഷം രൂപ വിലവരുന്ന 678 ഗ്രാം സ്വർണം ഇയാൾ കൈവശം വെച്ചിരുന്നു. കോഴിക്കോട് സ്വദേശിയായ യുവാവിനെ സ്റ്റംസ് അധികൃതർ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
താക്കോലിൽ തുടങ്ങിയ സംശയം; യുവാവിന്റെ ശരീരഭാ​ഗങ്ങളിൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങളുടെ സ്വർണ്ണം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement