Also Read- ഏഴു വയസ്സുകാരന്റെ പിതാവ് യുവതിയായി മാറി; പുരുഷനാവാൻ കാത്ത് അമ്മയും
കുമാറിന്റെ ഏക വരുമാനമാർഗമായിരുന്നു ഓമനിച്ചു വളർത്തിയ പശു. ഒന്നര വർഷം മുൻപ് പുലി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. പറമ്പിൽ മേയാൻ വിട്ട പശുവിനെ പട്ടാപ്പകലാണ് പുലി വകവരുത്തിയത്. അതിനുശേഷം പുലിയെ പിടികൂടുമെന്നും പ്രതികാരം വീട്ടുമെന്നും കുമാർ പറഞ്ഞിരുന്നതായി അയൽവാസികൾ പറയുന്നു. ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പുലി കെണിയിൽ വീണത്.
Also Read- യുപിയില്‍ കോവിഡ് രോഗിയുടെ മൃതദേഹത്തിൽ നിന്നും ആഭരണങ്ങൾ മോഷണം പോയി; പരാതിയുമായി കുടുംബം
advertisement
എല്ലാ ദിവസവും ആരും കാണാതെ കെണിയുടെ അടുത്തു പോയി പരിശോധന നടത്തുമായിരുന്നെന്ന് ചോദ്യം ചെയ്യലിൽ കുമാർ വനപാലകരോട് വെളിപ്പെടുത്തി. ജീവനോടെ കെണിയിൽ പെട്ട പുലിയെ കുമാർ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അയൽവാസികൾ വനപാലകരോട് കുമാറിന്റെ പകയുടെ കഥ വെളിപ്പെടുത്തിയതോടെയാണ് കൊലപാതകത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവരുന്നത്.
മൂന്നാർ എസിഎഫ് ബി.സജീഷ്കുമാർ, റേഞ്ച് ഓഫിസർ എസ്.ഹരീന്ദ്രനാഥ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.