പരപ്പനങ്ങാടി ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ഓഫീസ് മുറിയും അലമാരകളും കുത്തിത്തുറന്ന് മോഷണം നടത്തിയതാണ് ഇയാളെ കുടുക്കിയത്. മുൻപും പിഎസ്എംഒ കോളേജ്, ഗവ. ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍, ഒഎച്ച്എ സ് തുടങ്ങിയ വിദ്യാ ഭ്യാസ സ്ഥാപനങ്ങ ളില്‍ മോഷണം നടത്തിയതിന് പിടിയിലായിട്ടുണ്ട്.
സ്‌കൂളിന്റെ ഉൾവശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് മോഷണത്തിന് പിന്നിലെന്ന് അധ്യാപകർ പോലീസിന് സൂചന നൽകിയിരുന്നു. തുടർന്ന് പരിസരവാസികളെ ചോദ്യം ചെയ്തതും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതും പ്രതിയെ തിരിച്ചറിയാൻ സഹായിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാദർ ഷരീഫ് വലയിലായത്.
advertisement
പിടികൂടിയ പ്രതിയുമായി പോലീസ് സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ രീതിയും മോഷണമുതൽ ഒളിപ്പിച്ച സ്ഥലവും ഇയാൾ പോലീസിന് കാണിച്ചുകൊടുത്തു. പരപ്പനങ്ങാടി ഇൻസ്പെക്ടർ നവീൻ ഷാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
