ഇത്രയുമധികം എന്തുകൊണ്ട്?
പണ്ട് സ്കൂളുകളിൽ ജൂണില്‍ പ്രവേശനം ഉറപ്പിക്കാനായി മെയ് മാസത്തിൽ ജനനത്തീയതി രേഖപ്പെടുത്തുന്ന രീതി മുൻപുണ്ടായിരുന്നു. ഇതാണ് ഈ മാസം കൂട്ടവിരമിക്കൽ വന്നത്.
ബാധ്യത ഒഴിവാക്കാൻ കടമെടുപ്പ്
പതിനായിരത്തോളം പേര്‍ ഒറ്റയടിക്ക് സർക്കാർ സര്‍വീസിൽ നിന്ന് പടിയിറങ്ങുമ്പോൾ 1500 കോടിയോളം രൂപയാണ് വിരമിക്കൽ ആനുകൂല്യമായി സർക്കാരിന് ചെലവാക്കേണ്ടി വരിക. ഇതിനായി കടമെടുക്കാനൊരുങ്ങുകയാണ് സർക്കാർ. പൊതുവിപണിയിൽ നിന്ന് 2000 രൂപ കടമെടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
Also Read- മൂന്ന് എന്ന സംഖ്യയുടെ പ്രാധാന്യമെന്ത്? പുതിയ പാർലമെന്‍റ് മന്ദിരത്തിന്റെ ശില്പി ബിമൽ ഹസ്മുഖ് പട്ടേൽ
advertisement
വിരമിക്കൽ ആനുകൂല്യം
തസ്തികയനുസരിച്ച് 15 മുതൽ 80 ലക്ഷം രൂപവരെയാണ് ഓരോരുത്തർക്കും വിരമിക്കൽ ആനൂകൂല്യമായി നൽകേണ്ടിവരിക. ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്മ്യൂട്ടേഷൻ, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയവയാണ് പെൻഷൻ ആനുകൂല്യങ്ങൾ. എത്ര സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പെൻഷൻ ആനുകൂല്യങ്ങൾ സർക്കാർ പിടിച്ചുവെക്കാറില്ല.
Also Read- 2,000 രൂപ പിൻവലിക്കൽ; ഒരാഴ്ചയ്ക്കിടെ എസ്ബിഐയില്‍ എത്തിയത് 17,000 കോടിയുടെ നോട്ടുകള്‍
ഒഴിവുകൾ ?
പതിനായിരത്തോളം പേർ വിരമിക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവുകൾ നികത്താൻ കാര്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഒന്നാം തീയതി സ്കൂൾ തുറക്കാനിരിക്കെ പലയിടത്തും വിരമിച്ചവർക്ക് പകരമായി താൽക്കാലിക അധ്യാപകരെയാണ് നിയമിക്കുന്നത്. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതാണ് കാരണം.
1.67 ലക്ഷംപേർക്ക് പെൻഷൻ പ്രായം 60 വയസ്
സംസ്ഥാന സർക്കാർ ജീവനക്കാരിൽ 60 വയസ് പെൻഷൻ പ്രായമായ ഉയർത്തിക്കിട്ടിയവർ 1.67 ലക്ഷം പേരായി. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് കീഴിലുള്ളവരാണിത്. ആകെ 5.25 ലക്ഷം സർക്കാർ ജീവനക്കാരാണ് കേരളത്തിലുള്ളത്. 2013ലാണ് സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്.